തിരുവനന്തപുരം : കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊറോണ അവലോകനയോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് കണക്കിലെടുത്ത് കൂടുതൽ സിഎഫ്എൽടിസികൾ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിഎഫ്എൽടിസികൾ ഇല്ലാത്ത താലൂക്കുകളിൽ ഉടനെ സജ്ജമാക്കും. 35 ശതമാനത്തിൽ കൂടുതൽ രോഗികളുള്ള മേഖലകളിൽ പ്രത്യേകം നടപടികൾ സ്വീകരിക്കും. ആശുപത്രികൾ നിരീക്ഷിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ടാസ്ക് ഫോഴ്സുകൾ രൂപീകരിക്കും. വാക്സിൻ വിതരണം ഓൺലൈനിലൂടെ ആക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അടുത്ത ശനിയാഴ്ചയും ഞായറാഴ്ചയും അവശ്യസേവനങ്ങൾക്ക് മാത്രമാണ് അനുവാദമുള്ളത്. ശനിയാഴ്ച പൊതു അവധിയാണ്. അതേസമയം ശനിയാഴ്ചത്തെ ഹയർസെക്കന്ററി പരീക്ഷകളിൽ മാറ്റമില്ല. നേരത്തെ തീരുമാനിച്ച ചടങ്ങുകൾ അനുവദിക്കും. വിവാഹങ്ങളിലും മറ്റ് ചടങ്ങുകളിലും പരമാവധി 75 പേർക്ക് പങ്കെടുക്കാം.
ട്യൂഷൻ സെന്ററുകൾ പ്രവർത്തിപ്പിക്കരുത്. ബീച്ച്, പാർക്ക് എന്നിവിടങ്ങളിൽ കൊറോണ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കണം.ശനി ഞായർ ദിവസങ്ങളിൽ കഴിവതും കടകൾ തുറക്കാതെ ഇരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Comments