ന്യൂഡൽഹി : കോറോണ മരുന്നിന്റെ പേറ്റന്റ് താത്കാകികമായി ഒഴിവാക്കാനുള്ള അമേരിക്കയുടെ തീരുമാനത്തിന് പ്രേരണയായത് ഇന്ത്യയുടെ ശക്തമായ നിലപാട്. ദക്ഷിണാഫ്രിക്കയ്ക്കൊപ്പം കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യ മുന്നോട്ടു വച്ച പ്രമേയത്തിന് അനുകൂലമായാണ് അമേരിക്കയുടെ തീരുമാനം. കൊറോണ വ്യാപനം കണക്കിലെടുത്ത് വാക്സിന്റെയും മറ്റ് അസംസ്കൃത വസ്തുക്കളുടേയും പേറ്റന്റ് ഒഴിവാക്കണമെന്നായിരുന്നു ഇന്ത്യയും ദക്ഷിണാഫ്രിക്കയും മുന്നോട്ട് വച്ച നിർദ്ദേശം.
നിലവിൽ വാക്സിന്റെ പേറ്റന്റ് മാത്രമാണ് അമേരിക്ക താത്കാലികമായി റദ്ദാക്കാൻ തീരുമാനിച്ചത്. കൊറോണ വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ ലോകത്ത് പ്രതിരോധം കൂടുതൽ ഫലപ്രദമാക്കുന്നതിന്റെ ഭാഗമായാണ് പേറ്റന്റ് താത്കാലികമായി എടുത്തുകളയുന്നതെന്ന് അമേരിക്ക വ്യക്തമാക്കി. കാലങ്ങളായി പേറ്റന്റ് നിയമ വിഷയത്തിൽ ഇന്ത്യ എടുത്ത നിലപാടിനാണ് താത്കാലികമായെങ്കിലും അമേരിക്ക അനുകൂല തീരുമാനം എടുത്തത്.
അമേരിക്കയുടെ തീരുമാനം ചരിത്രപരമാണെന്ന് യുഎൻ ജനറൽ സെക്രട്ടറി ടെഡ്രോസ് അഥാനം ഗബ്രിയേസസ് വ്യക്തമാക്കി. കൊറോണ പോരാട്ടത്തിൽ ഈ തീരുമാനത്തിന് നിർണായക പങ്കു വഹിക്കാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments