കൊല്ലം:ദേശവിരുദ്ധ ശക്തികളുമായി നേരിട്ട് ബന്ധം പുലർത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ അന്വഷണം.കൊല്ലത്തെ തന്ത്ര പ്രധാന ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെതിരെയാണ് അന്വഷണം നടത്തുന്നത്.ഇൻറലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ഈ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുകയും ചെയ്തു
തമിഴ്നാട്ടിൽ സ്ഫോടനം നടത്താൻ ശ്രമിച്ചെന്ന സംശയത്തിൽ പുനലൂർ സ്വദേശിയുൾപ്പടെ രണ്ട് പേരെ ക്യൂ ബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു.യുപിയിൽ പിടിയിലായ പോപ്പുലർഫ്രണ്ട് നേതാക്കളിൽ നിന്നാണ് ഈ വിവരം തമിഴ്നാട് ക്യൂ ബ്രാഞ്ചിന് ലഭിച്ചത്.തൊട്ട് പിന്നാലെ ക്യൂബ്രാഞ്ച് കേരളാപോലീസിന് വിവരം കൈമാറി.പിടിയിലായവരെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നായിരുന്നു ക്യൂ ബ്രാഞ്ചിൻെറ ആവശ്യം.ഇതിന് നിയോഗിക്കപ്പെട്ട കേരളാ പോലീസിലെ ഉദ്യോഗസ്ഥനാണ് ദേശവിരുദ്ധ ശക്തികളുമായി നിരന്തരം ബന്ധം പുലർത്തിയതായി കണ്ടെത്തിയത്.
പിടിയിലായവർക്ക് അനുകൂലമായി റിപ്പോർട്ടും ഇയാൾ നൽകിയിരുന്നു.തൊട്ട് പിന്നാലെ ഈ ഉദ്യോഗസ്ഥൻെറ ഫോൺരേഖകൾ പരിശോദിച്ചാണ് ഇൻറലിജൻസ് തെളിവുകൾ കണ്ടെത്തിയത്.ഇതോടെ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി ആഭ്യന്തരവകുപ്പ് മുഖം രക്ഷിച്ചു.എന്നാൽ കേരളാ പോലീസിൽ നിന്ന് ദേശ വിരുദ്ധ ശക്തികൾക്ക് സഹായങ്ങൾ ലഭിക്കുന്നത് കേന്ദ്ര ഇൻറലിജൻസ് അതീവ ഗൗരവത്തോടെയാണ് കാണുന്നത്.സംഭവത്തിൽ വിശദമായ അന്വഷണം നടത്താൻ കേന്ദ്ര ഇൻറലിജൻസും തമിഴ്നാട് ക്യൂ ബ്രാഞ്ചും തീരുമാനിച്ചു കഴിഞ്ഞു.
ഔദ്യോഗിക ഫോണിലെയും പഴ്സണൽ ഫോണിലെയും ഫോൺകോൾ വിശദാംശങ്ങളിൽ നിന്ന് വഴിവിട്ട സൗഹൃദങ്ങളുടെ തെളിവുകൾ ലഭിക്കുകയും തീവ്രസ്വഭാവമുള്ള ചില സംഘടനാനേതാക്കളുടെ വാഹനങ്ങളും അവരുടെ സഹായങ്ങളും ഡിവൈ.എസ്.പിയാകും മുമ്പും അതിന് ശേഷവും പലതിനും ഉപയോഗിച്ചിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.
ജില്ലയിലെ ചില തീവ്ര സ്വഭാവമുള്ള സംഘടനാ നേതാക്കളുമായുളള അതിരുവിട്ട അടുപ്പവും സൗഹൃദവുമാണ് ഈ ഉദ്യോഗസ്ഥന്റെ സ്ഥലമാറ്റത്തിന് കാരണമായത്. ലോക്കൽ പൊലീസ് സ്റ്റേഷനുകളിൽ ജോലി ചെയ്തിരുന്നപ്പോഴും പക്ഷപാതപരമായ നിലപാടുകൾക്കും സമീപനങ്ങൾക്കും മേലുദ്യോഗസ്ഥരുടെ നോട്ടപ്പുള്ളിയായിരുന്ന ആളായിരുന്നു ഇദ്ദേഹമെന്നാണ് റിപ്പോർട്ട്.
ഫീൽഡ് ജീവനക്കാരിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളിൽ പലതും മേലുദ്യോഗസ്ഥർക്ക് ഇദ്ദേഹം കൈമാറിയിരുന്നില്ല. മത – രാഷ്ട്രീയ-തീവ്രവാദ സംഘടനകളുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് നിരീക്ഷണങ്ങൾ നടത്തുന്നതിലും മുന്നറിയിപ്പുകൾ നൽകുന്നതിലുമുണ്ടായ വീഴ്ചകളും മറ്റ് കാരണങ്ങളാണ്.
വിവിധ വകുപ്പുകളിലെ പ്രവർത്തന ങ്ങൾ നിരീക്ഷിക്കുന്നതിലും പോരായ്മകളും പാളിച്ചകളും മേലധികാരികളെ യഥാവിധം അറിയിക്കുന്നതിലും കൊല്ലത്തെ സംസ്ഥാന ഇന്റലിജൻസ് വിഭാഗം പിന്നിലായിരുന്നു.
Comments