വാഷിംഗ്ടൺ: ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ നടത്തുന്ന അമേരിക്കൻ യാത്ര വലിയ മാറ്റങ്ങൾക്ക് തുടക്കമാകുമെന്ന് വിദേശകാര്യ മന്ത്രാലയം. ആരോഗ്യരംഗത്തും പ്രതിരോധ രംഗത്തും ഏറെ നിർണ്ണായകമാകുന്ന കൂടിക്കാഴ്ചയാണ് ഇനിയുള്ള ദിവസങ്ങളിൽ നടക്കുക. ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് വിദ്യാർത്ഥികളുടേയും വിദഗ്ധ തൊഴിലാളികളുടേയും വിസ സംബന്ധമായ വിഷയത്തിലും തീരുമാനമാകും. അമേരി ക്കയിലെ ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥരും ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യൻ പ്രതിനിധികളുമടക്കം വരും ദിവസത്തെ ചർച്ചകൾക്കായുള്ള മുന്നൊരുക്കവും ചർച്ച ചെയ്തു.
അമേരിക്കയിൽ എത്തിയ ജയശങ്കർ ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറലിനെ സന്ദർശിച്ചു കൊണ്ടാണ് തുടക്കമിടുന്നത്. ഇന്ത്യ കൊറോണ പ്രതിരോധത്തിൽ ആദ്യഘട്ടത്തിലേറ്റെടുത്ത നേതൃത്വത്തെ പ്രശംസിച്ച അന്റോണിയോ ഗുട്ടാറസ് കൊറോണയുടെ രണ്ടാം തരംഗത്തിൽ ഇന്ത്യക്ക് ലോകരാജ്യങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന സഹായത്തിനും നന്ദി അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ ബോദ്ധ്യപ്പെടുത്തലാണ് ജയശങ്കറിന്റെ ദൗത്യത്തിലൊന്ന്.
അധികാരമേറ്റ ശേഷം അമേരിക്കയുടെ ഏറ്റവും സുപ്രധാന വകുപ്പായ പ്രതിരോധ വിഭാഗ ത്തിന്റെ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും കാലാവസ്ഥാ വകുപ്പിന്റെ മേധാവി ജോൺ കെറിയേയും ഇന്ത്യയിലേക്ക് അയച്ചുകൊണ്ടാണ് ബൈഡൻ ഇന്ത്യയ്‌ക്ക് അമേരിക്ക നൽകുന്ന പ്രാധാന്യം തെളിയിച്ചത്. വരും ദിവസങ്ങളിലെ ചർച്ചകളിലും ഇത്തരം നിരവധി വിഷയ ങ്ങളുടെ തുടർപ്രവർത്തനം ചർച്ചചെയ്യപ്പെടുമെന്നും വിദേശകാര്യവകുപ്പ് അറിയിച്ചു.
Comments