ന്യൂഡൽഹി:നിയമസഭയെ മോദി വിരുദ വേദിയാക്കി മാറ്റുന്നതിനെതിരെ ശക്തമായി അപലപിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കേന്ദ്രം വിപണിയിലെ മത്സരത്തിനുവേണ്ടി സംസ്ഥാനത്തെ നിർബന്ധിക്കുന്നുവെന്ന് ആരോഗ്യമന്ത്രി ഇന്നലെ സഭയിൽ പറഞ്ഞു. പുതിയ ആരോഗ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണ്.സംസ്ഥാനത്തിന്റെ കഴിവില്ലായ്മ മറച്ചുവെക്കാൻ മോദിയെ കുറ്റുപ്പെടുത്തുകയാണ്.
ആരോഗ്യമന്ത്രി കാര്യങ്ങൾ പറിച്ചുവേണം സഭയിൽ അവതരിപ്പിക്കാൻ . അല്ലാതെ സംസ്ഥാനത്തിന്റെ പോരായ്മകൾ മറച്ചുവെയ്ക്കാൻ മോദിസർക്കാരിനെ കുറ്റപ്പെടുത്തുകയല്ല വേണ്ടതെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
വാക്സിൻ നൽകേണ്ടത് സംസ്ഥാനങ്ങളാണെന്ന് പറയുന്നു. പിന്നെ എന്തിനാണ് വാക്സിനായി ആഗോള ടെൻഡർ വിളിക്കുമെന്ന് പ്രമേയം കൊണ്ടുവന്നതെന്നും മുരളീധരൻ ചോദിച്ചു. കേരളത്തിൽ മരണസംഖ്യയുടെ എണ്ണം കൂടുകയാണ്. ഇത് കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ അശാസ്ത്രീയമായ ചികിത്സാ നിരക്ക് വർദ്ധനവിന്റെ ഫലമാണെന്നും കെ.മുരളീധരൻ കുറ്റപ്പെടുത്തി.
ജനങ്ങളെ ചൂഷണത്തിന് ഇരയാക്കുകയാണ്. തത്ക്കാല കയ്യടിക്കുവേണ്ടി നിരക്ക് കുറക്കുക. പിന്നീട് അതിന് വേണ്ടി കോടതിയിൽ യുദ്ധം ചെയ്യുക. ഇതെല്ലാം മറച്ചുവെയ്ക്കാൻ വേണ്ടി മോദി വിരുദ്ധത പ്രചരിപ്പിക്കുക അതാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും മുരളീധരൻ വിമർശിച്ചു.
സർക്കാരിനെ കൈയടിക്കുന്ന പ്രതിപക്ഷമാണ് ഇപ്പോൾ സംസ്ഥാനത്തുളളത്. വലിയ ആക്ഷേപം നേരിട്ടിട്ടും ഇറങ്ങിപോകാൻ പ്രതിപക്ഷം തയ്യാറാകുന്നില്ല. ദുർബലമായ പ്രതിപക്ഷമാണ് സംസ്ഥാനത്തുളളത്. മുഖ്യമന്ത്രിയെ വിമർശിക്കില്ല ചൂണ്ടിക്കാട്ടുകയേ ഉളളൂവെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. മോദിയെ വിമർശിക്കുന്ന രാഹുൽ ഗാന്ധി സതീശനെ മാതൃകയാക്കണമെന്നും മുരളീധരൻ പരിഹസിച്ചു.
Comments