ലണ്ടൻ: കൊറോണ രണ്ടാം തരംഗത്തിൽ വ്യാപിച്ച ബീറ്റാ വകഭേദത്തെ ഫലപ്രദമായി തടയാൻ വാക്‌സിനേഷന്റെ വേഗത കൂട്ടാനൊരുങ്ങി ബ്രിട്ടൻ. ഓക്‌സ്ഫോർഡ് ഗവേഷ കേന്ദ്രം തയ്യാറാക്കിയ ആസ്ട്രാ സെനേകാ വാക്‌സിന്റെ ഉൽപ്പാദനം ഇരട്ടിയാക്കാനാണ് ബ്രിട്ടൻ നിർദ്ദേശിച്ചിരിക്കുന്നത്.
കൊറോണ ബീറ്റാ വകഭേദമായ ബി.1.351 എന്ന വകഭേദമാണ് ബ്രിട്ടനിൽ കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയിൽ നിന്നും വകഭേദം സംഭവിച്ച കൊറോണ വൈറസാണിത്. കഴിഞ്ഞ ഒരാഴ്ച 4 ശതമാനം പോസിറ്റിവിറ്റി നിരക്ക് കണ്ടത്തിയതിനെതുടർന്നാണ് ബ്രിട്ടൻ ജാഗ്രതപാലിക്കുന്നത്. ഇതുവരെ മരണമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പുതിയ വകഭേദം ശക്തിപ്രാപിക്കാനിടയുണ്ടെന്നതിനാൽ വാക്‌സിൻ നൽകുന്ന വേഗത കൂട്ടും. പ്രായമായവരും രോഗികളായവരും കൂടുതൽ ശ്രദ്ധിക്കണമെന്നും രണ്ടാഴ്ചയ്‌ക്കിടെ പരമാവധി വാക്‌സിൻ നൽകുമെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൻ അറിയിച്ചു.
വിവിധ രാജ്യങ്ങളിൽ വ്യാപിച്ച കൊറോണ ആദ്യഘട്ട വൈറസിന്റെ വകഭേദങ്ങളെ ആൽഫാ, ഡെൽറ്റാ, ബീറ്റാ എന്നിങ്ങനെ സാങ്കേതിക പദങ്ങളാലാണ് ലോകാരോഗ്യസംഘടന രേഖപ്പെടുത്തുന്നത്. ബ്രിട്ടനിലെ കെന്റിൽ കണ്ടെത്തിയ വകഭേഗത്തിന് ആൽഫാ എന്നാണ് പേരിട്ടത്.















