ന്യൂഡൽഹി: ഇന്ത്യയിലെ ട്വിറ്ററുപയോഗത്തിലെ നിയമലംഘനത്തിന് പരിരക്ഷയില്ലെന്ന് കേന്ദ്രസർക്കാർ. വിവരസാങ്കേതിക നിയമപ്രകാരം ഇന്ത്യ ആവശ്യപ്പെട്ട മാറ്റം വരുത്താത്ത തിനാലാണ് നടപടി എടുക്കുമെന്ന വിശദീകരണം കേന്ദ്രസർക്കാർ നൽകിയത്. നിയമ കാര്യമന്ത്രി രവിശങ്കർ പ്രസാദാണ് നയം വ്യക്തമാക്കിയത്. ആവശ്യത്തിലേറെ സമയം അനുവദിച്ചിട്ടും ട്വിറ്റർ ഉദ്യോഗസ്ഥരെ ഇതുവരെ നിയമിച്ചിട്ടില്ല.
പുതിയ ഐടി നിയമപ്രകാരം ഇന്ത്യയിൽ കംപ്ലെയിൻസ് ഓഫീസറെ നിയമിക്കണമെന്ന നിബന്ധന പാലിക്കാൻ ട്വിറ്റർ തയ്യാറായിരുന്നില്ല. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ പരാതികളിലും ട്വിറ്റർ മറുപടി പറയാൻ ബാദ്ധ്യസ്ഥരാണ്. ഒപ്പം പോലീസ് നടപടികളും നേരിടേണ്ടിവരുമെന്നും കേന്ദ്രസർക്കാർ പറയുന്നു.
ട്വിറ്ററിനെ ഒരു സുരക്ഷിത സംവിധാനമാക്കി ഉപയോഗിക്കാൻ ശ്രമിക്കുന്നത് ആഗോള സ്വാതന്ത്ര്യമായി കണക്കാക്കാനാവില്ല. ഇന്ത്യയ്ക്കെതിരെ നടക്കുന്ന എല്ലാ കുപ്രചാരണ ങ്ങളെയും മാദ്ധ്യമനിയന്ത്രണ നിയമമനുസരിച്ച് നേരിടാൻ ഇന്ത്യൻ ഭരണഘടന വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. ഐ.ടി നിയമത്തിലെ 79-ാം വകുപ്പനു സരിച്ചാണ് നടപടികളുണ്ടാവുക.
Comments