ന്യൂഡൽഹി: ട്വിറ്റർ പരാതി പരിഹാര ഉദ്യോഗസ്ഥൻ രാജിവെച്ചു. ഇന്ത്യയിൽ ട്വിറ്റർ ഐടി നിയമ ലംഘനം നടത്തുന്നുവെന്ന കേന്ദ്രസർക്കാർ കണ്ടെത്തലുകളെ തുടർന്നാണ് രാജി. കേന്ദ്രസർക്കാർ ആരോപണങ്ങൾക്കെതിരെ പ്രതികരിച്ച ഉദ്യോഗസ്ഥനാണ് രാജി വെച്ചത്. ട്വിറ്റർ ഇടക്കാലത്ത് നിയമിച്ച ധർമ്മേന്ദ്ര ചതുറാണ് രാജി വെച്ചത്.
ഇന്ത്യയിലെ പരാതികൾ ഇന്ത്യയിൽ കേൾക്കാനും കോടതിയിൽ ഹാജരാകാനും ട്വിറ്റർ തയ്യാറാകണമെന്ന ആവശ്യമാണ് ട്വിറ്റർ തുടക്കത്തിൽ നിരാകരിച്ചത്. തുടർന്ന് മെയ് 31ന് ഒരു ഉദ്യോഗസ്ഥനെ താൽക്കാലികമായി നിയമിച്ചിരുന്നു. എന്നാൽ അമേരിക്ക കേന്ദ്രമായി മാത്രമേ പ്രവർത്തിക്കൂ എന്ന ട്വിറ്ററിന്റെ അവകാശവാദം ഇന്ത്യ തള്ളിയതോടെയാണ് പുതിയ നിയമം ആവശ്യമായി വന്നത്. പാർലമെന്റ്റി സമിതിയുടെ കർശന നിർദ്ദേശങ്ങളും കേന്ദ്ര നിയമകാര്യവകുപ്പിന്റെ നിയമക്കുരുക്കുമാണ് ട്വിറ്ററിന്റെ ഇന്ത്യയിലെ പ്രവർത്തനം തടസ്സപ്പെടുമെന്ന ഘട്ടത്തിലേക്ക് എത്തിയിരുന്നു.
ഐ.ടി പാർലമെന്ററി സമിതി നടപടികളുമായി മുന്നോട്ട് പോവുകയാണ്. ഫേസ് ബുക്കിനും ഗൂഗിളിനും നോട്ടീസ് നൽകി. നാളെ ഹാജരാകാനാണ് നിർദ്ദേശം എല്ലാ കമ്പനികളും കേന്ദ്രസർക്കാറുമായി ഏറ്റുമുട്ടലിനില്ലെന്ന് ട്വിറ്ററും മുന്നേ അറിയിച്ചിട്ടുണ്ട്.
Comments