സെവിയ: യൂറോകപ്പിൽ നിലവിലെ ചാമ്പ്യന്മാരെ അട്ടിമറിച്ച് ബെൽജിയം . ക്രിസ്റ്റ്യാനോയുടെ പോർച്ചുഗലിനെ തകർത്തത് ഹസാർഡിന്റെ ഗോളിൽ. ഏക ഗോളിനാണ് ബെൽജിയം പോർച്ചുഗലിനെ വീഴ്‌ത്തി ക്വാർട്ടർ ഉറപ്പാക്കിയത്. 42-ാം മിനിറ്റിലാണ് ഹസാർഡ് ഗോളടിച്ചത്.
കളിയുടെ പൂർണ്ണനിയന്ത്രണം നേടിയിട്ടും പറങ്കിപ്പടയ്‌ക്ക് ഗോളടിക്കാനായില്ല. മികച്ച പ്രതിരോധമാണ് പോർച്ചുഗലിനെതിരെ ബെൽജിയം തീർത്തത്. 23 തവണ പോർച്ചുഗൽ നടത്തിയ ശ്രമങ്ങളും ഫലംകണ്ടില്ല. അതേസമയം ഭാഗ്യം ആവോളമുണ്ടായ ബെൽജിയം കിട്ടിയ ഏക അവസരം ഗോളാക്കി നിർണ്ണായക ജയം സ്വന്തമാക്കി.
25-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോയുടെ ഫ്രീകിക്ക് ബൽജിയൻ ഗോളി കോട്വാ സമർത്ഥമായി കയ്യിലാക്കി. 37-ാം മിനിറ്റിൽ തോമസ് മുനിയറിന്റെ ഷോട്ടാകട്ടെ പോസ്റ്റിന് മുകളിലൂടെ പറന്നു. 59-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ ഒരുക്കിയ അവസരം ജോട്ട ബാറിന് മുകളിലൂടെ പുറത്തേക്ക് പായിച്ചു. 61-ാം മിനിറ്റിൽ ഫെലിക്‌സിന്റെ ഹെഡർ കോട്വ കയ്യിലാക്കി. 82-ാം മിനിറ്റിൽ റൂബന്റെ ഹെഗറും കോട്വായുടെ ചോരാത്തകൈകളിൽ കുടുങ്ങി. കളിയുടെ അവസാന നിമിഷം ശക്തമായ പ്രതിരോധം സൃഷ്ടിച്ചതോടെ പോർച്ചുഗലിന്റെ സ്വപ്‌നം പൊലിഞ്ഞു.















