തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസ് പൂർത്തിയായ എല്ലാവർക്കും വാക്സിൻ നൽകാൻ തീരുമാനം. മുൻഗണനാ നിർബന്ധമില്ലാതെ തന്നെ കുത്തിവെപ്പ് നൽകാൻ ആരോഗ്യ വകുപ്പ് ഉത്തരവിറക്കി. 18 കഴിഞ്ഞവരിൽ രോഗബാധിതർക്കും മുൻഗണനയുള്ളവർക്കും മാത്രമാണ് നിലവിൽ വാക്സിൻ നൽകുന്നതത്. ഇവർക്കുള്ള പ്രത്യേക പരിഗണന തുടരും. കേന്ദ്രസർക്കാരിന്റെ പുതിയ വാക്സിൻ നയത്തിലെ നിർദ്ദേശം അനുസരിച്ചാണ് തീരുമാനം.
18 വയസ് കഴിഞ്ഞവർക്കുള്ള വാക്സിനേഷൻ നേരത്തെ ആരംഭിച്ചെങ്കിലും രോഗബാധിതർക്കും മുൻഗണനാ പട്ടികയിൽ ഉള്ളവർക്കുമാണ് നൽകിയിരുന്നത്. എന്നാൽ ഇനി മുൻഗണനാ വ്യത്യാസമില്ലാതെ എല്ലാവർക്കും വാക്സിൻ ലഭിക്കും. 18 വയസിന് മുകളിൽ പ്രായമുള്ളവരെയെല്ലാം ഒരു ബ്ലോക്കിലാക്കി കുത്തിവെപ്പ് നടത്താമെന്ന ഉത്തരവാണ് ആരോഗ്യ വകുപ്പ് പുറത്തിറക്കിയത്.
അതേസമയം 18നും 45നുമിടയിലുള്ളവരിൽ രോഗബാധിതർ, വിദേശത്ത് പോകുന്നവർ, പൊതുസമ്പർക്കം കൂടിയ വിവിധ വകുപ്പുകളിലെ ജീവനക്കാർ തുടങ്ങി 50ലേറെ വിഭാഗങ്ങൾക്കുള്ള പ്രത്യേക മുൻഗണ തുടർന്നും ലഭിക്കും. ഇവർ സംസ്ഥാന സർക്കാറിന്റെ വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. മറ്റുള്ളവർക്ക് കൊവിൻ പോർട്ടലിൽ തന്നെ സ്ലോട്ട് ബുക്ക് ചെയ്യാൻ ക്രമീകരണം നടത്തും. 18 മുതലുള്ളവർക്കായി കുടുതൽ വാക്സിനേഷൻ സെന്ററുകൾ തുടങ്ങാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു.
Comments