ന്യൂഡൽഹി: പ്രതിരോധമേഖലയിൽ സൈബർ ആക്രമണസാദ്ധ്യത വർദ്ധിക്കുന്നത് തടയാൻ ഇന്ത്യൻ സേനാവിഭാഗം. സൈബർ അറ്റാക് വിഷയത്തിൽ വിദഗ്ധപരിശീലനം നേടാനാണ് തയ്യാറെടുക്കുന്നത്. ഇന്ത്യൻ സേനാവിഭാഗങ്ങളിൽ നിന്നായി നൂറ് ഉദ്യോഗസ്ഥരാണ് അമേരിക്കയുടെ സൈബർ സുരക്ഷാ വിഭാഗത്തിൽ പരിശീലനം നേടുക. അമേരിക്കയിലെ പരിശീലനത്തിന്റെ ഭാഗമായി സൈബർ സുരക്ഷ, അത്യാധുനിക സോഫ്റ്റ്വെയറുകൾ, ഹാക്കിംഗ് രീതികൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖല എന്നിവയിലാണ് പ്രധാന പരിശീലനം.
2016ൽ ഇന്ത്യയും അമേരിക്കയും ഒപ്പിട്ട കരാർ പ്രകാരമാണ് പ്രതിരോധരംഗത്തെ സൈബർ ആക്രമണങ്ങൾക്കെതിരെ ഒരുമിച്ച് നീങ്ങുന്നത്. സിലിക്കൺ വാലിയിലെ കേന്ദ്രത്തിലാണ് ഇന്ത്യൻ സൈനികർക്ക് പരിശീലനം നൽകുന്നത്. ഇന്ത്യയിലെ സംയുക്ത സേനാ സംവിധാനത്തിന്റെ ഭാഗമായിട്ടാണ് സൈബർ സുരക്ഷാ കേന്ദ്രം ഒരുങ്ങുന്നത്. മധ്യപ്രദേശിലാണ് കേന്ദ്രം തയ്യാറായിട്ടുള്ളത്. ഈ കേന്ദ്രത്തിൽ നിന്ന് മൂന്ന് സേനാ വിഭാഗങ്ങൾക്ക് പ്രത്യേകമായും സംയുക്തമായും സഹായം ലഭിക്കും.
ഇന്ത്യൻ കരസേനയുടെ ആശയവിനിമയസംവിധാനങ്ങളെയാണ് ഭീകരർ ലക്ഷ്യമിടുന്നത്. ഹാക്കിംഗ് വഴി നുഴഞ്ഞുകയറാൻ ഭീകരർക്ക് സാധിക്കാത്തവിധം സുരക്ഷ ശക്തമാക്കുന്ന സംവിധാനമാണ് ഒരുങ്ങിയിട്ടുള്ളത്. സിലിഗുരി കോർ, തേസ്പൂർ കോർ, വടക്കൻ കമാന്റ്, ടിബറ്റിനായി പ്രത്യേകം രൂപീകരിച്ചിട്ടുള്ള ലഡാക് കോർ എന്നിവയുടെ ആശയവിനിമയ സംവിധാനങ്ങളെ
Comments