തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ നിയന്ത്രണങ്ങളിൽ ഇളവുണ്ടാകുമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇന്ന്. ഇക്കാര്യം ചർച്ച ചെയ്യാൻ വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കളക്ടർമാരുമായി യോഗം ചേരും. സംസ്ഥാനത്തെ നിലവിലെ കൊറോണ സാഹചര്യവും വിലയിരുത്തും.
രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കൊറോണ കേസുകളിൽ നല്ലൊരു ശതമാനവും കേരളത്തിലാണ്. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഇതേപടി തുടരാനാണ് സാദ്ധ്യത. സംസ്ഥാനത്തെ ടിപിആർ 10 ന് മുകളിലാണ്. അതിനാൽ ഇളവുകൾ നൽകേണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
സംസ്ഥാനത്തെ കൊറോണ സാഹചര്യവും ഇളവുകൾ സംബന്ധിച്ചും തീരുമാനമെടുക്കാൻ ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു. യോഗത്തിൽ നിയന്ത്രണങ്ങൾ നീട്ടാനാണ് തീരുമാനമെടുത്തത് എന്നാണ് റിപ്പോർട്ടുകൾ.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് വടക്കൻ ജില്ലകളിലാണ്. അതിനാൽ വടക്കൻ ജില്ലകളിൽ പരിശോധനകൾ വർദ്ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.
Comments