ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്ന് ആരംഭിക്കും. 17-ാം ലോക്സഭയുടെ ആറാമതു സെഷനാണ് ഇന്ന് ആരംഭിക്കുന്നത്. സമ്മേളനം ആഗസ്റ്റ് 13നാണ് അവസാനിക്കുന്നത്. 19 സിറ്റിംഗുകളിലായി 31 വിഷയങ്ങളാണ് സഭയുടെ മേശപ്പുറത്ത് വെയ്ക്കുക. ഇതിൽ 29 ബില്ലുകളും 2 സാമ്പത്തിക വിഷയങ്ങളുമാണുള്ളത്. ആറു ബില്ലുകൾ ഓർഡിൻസുകളെ മാറ്റാൻ വേണ്ടി അവതരിപ്പിക്കുമെന്നും പാർലെന്ററി കാര്യ മന്ത്രാലയം അറിയിച്ചു.
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിലെ ചർച്ചചെയ്യേണ്ട വിഷയങ്ങൾ സ്പീക്കർ ഓം പ്രകാശ് ബിർളയും പ്രധാനമന്ത്രിയും ചർച്ചചെയ്തു. എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കന്മാരുമായും പാർലമെന്റ് കമ്മിറ്റി അംഗങ്ങളുമായും രണ്ടു ഘട്ടങ്ങളിലായിട്ടായിരുന്നു ചർച്ച. സഭയുടെ സുഗമമായ നടത്തിപ്പിനായി ഓം ബിർള എല്ലാവരുടേയും സഹകരണം അഭ്യർത്ഥിച്ചു. കൊറോണ സാഹചര്യത്തെ എല്ലാ അംഗങ്ങളും വിശദമായി സഭയിൽ അവതരിപ്പിക്കണമെന്നും രാജ്യമൊട്ടാകെ നടക്കുന്ന കൊറോണ പ്രതിരോധത്തിനും മൂന്നാംഘട്ട വ്യാപനം ഫലപ്രദമായി നേരിടുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സഭയിൽ വെയ്ക്കണമെന്നും പ്രധാനമന്ത്രി സർവ്വകക്ഷിയോഗത്തിലും അഭ്യർത്ഥിച്ചു.
അസം, പശ്ചിമബംഗാൾ, തമിഴ്നാട്, കേരളം, പുതുച്ചേരി സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും ഉത്തർപ്രദേശിലെ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പും നടന്നു കഴിഞ്ഞ പശ്ചാത്തലത്തിലാണ് സഭ ചേരുന്നത്. കഴിഞ്ഞ വർഷം മൺസൂൺ സെഷൻ സെപ്തംബറിലാണ് നടന്നത്. മാത്രമല്ല കൊറോണ കാരണം ശീതകാല സമ്മേളനം നടത്താനും സാധിച്ചിരുന്നില്ല.
Comments