തിരുവനന്തപുരം: ഫോൺ വിളി വിവാദത്തിൽ പ്രവർത്തകർക്കെതിരെ നടപടിയുമായി എൻസിപി. പരാതിക്കാരിയായ പെൺകുട്ടിയുടെ പിതാവിനെയടക്കം 5പേരെ എൻസിപി പുറത്താക്കി. രണ്ട് പേരെ നേരത്തെയും മൂന്ന് പേരെ ഇന്നുമാണ് പുറത്താക്കിയത്. പാർട്ടിയുടെ സൽപ്പേര് കളഞ്ഞവെന്ന് കമ്മീഷൻ കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് എൻസിപി സംസ്ഥാന അദ്ധ്യക്ഷൻ പിസി ചാക്കോ വ്യക്തമാക്കി. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബെനഡിക്റ്റ്, പ്രദീപ് കുമാർ, ഹണി ബിറ്റോ എന്നിവരെയാണ് ഇന്ന് പുറത്താക്കിയത്. പത്മാകരൻ, രാജീവ് എന്നിവർക്കെതിരെ നേരത്തെ തന്നെ നടപടിയെടുത്തിരുന്നു. ഫോൺ വിളി വിവാദത്തിൽ പ്രചാരണം നടത്തിയതാണ് ഹണിബിറ്റോയെ പുറത്താക്കിയത്. ബെനഡിക്റ്റ് ആണ് പത്ര മാദ്ധ്യമങ്ങൾക്ക് ഫോൺ റെക്കോർഡ് നൽകിയത്. നിരവധി കേസുകളിൽ പ്രതിയാണ്. അതിനാലാണ് സസ്പെൻഷൻ.
പാർട്ടിയുടെ ജില്ലാ കമ്മിറ്റകളൊന്നും മന്ത്രിയുമായി ബന്ധപ്പെടാൻ പാടില്ല. മന്ത്രിയ്ക്ക് നേരിട്ട് ശുപാർശകൾ നൽകരുതെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെട്ട ശേഷം മാത്രം മന്ത്രിയുമായി ഇടപെടൽ നടത്താം. മന്ത്രിസ്ഥാനത്ത് നിന്ന് ശശീന്ദ്രൻ പോകില്ല. ഫോൺ വിളി അടക്കമുള്ള കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണമെന്ന നിർദ്ദേശം മന്ത്രിക്ക് നൽകിയിട്ടുണ്ടെന്നും പിസി ചാക്കോ പറഞ്ഞു.
Comments