ടോക്കിയോ: ഒളിമ്പിക്‌സിൽ പ്രായമല്ല പ്രതിഭയെ അളക്കുന്നതെന്ന് തെളിയിച്ച് കുവൈറ്റ് താരം. ഷൂട്ടിംഗ് റേഞ്ചിൽ നിന്നാണ് പ്രായത്തെ മറികടന്ന മെഡൽ വേട്ട നടന്നത്. കുവൈറ്റി നായി സ്‌കീറ്റ് വിഭാഗത്തിൽ 57 കാരനായ അൽ റാഷിദിയാണ് ഒളിമ്പിക്‌സ് മെഡൽ സ്വന്തമാക്കിയത്.
കഴിഞ്ഞ തവണ റിയോ ഒളിമ്പിക്‌സിലും ഇതേ ഇനത്തിൽ വെങ്കലം നേടിയ റാഷിദി ഇത്തവ ണയും നേട്ടം ആവർത്തിച്ചു. കഴിഞ്ഞ തവണ കുവൈറ്റിന് വിലക്ക് ഉണ്ടായിരു ന്നതിനാൽ അൽ റാഷിദി സ്വതന്ത്രതാരമായിട്ടാണ് മത്സരിച്ചത്. ഇംഗ്ലീഷ് ഫുട്‌ബോൾ ക്ലബ്ബായ ആഴ്‌സണ ലിന്റെ ജഴ്‌സി ധരിച്ച് പങ്കെടുത്തതും മേളയിലെ കൗതുകമായിരുന്നു. മൂന്ന് തവണ ലോകചാമ്പ്യനാണ് അൽ റാഷിദി.
അത്‌ലാന്റാ ഒളിമ്പിക്‌സിൽ 1996ലാണ് അൽ റാഷിദി ആദ്യം മത്സരിച്ചത്. അന്ന് ലഭിച്ചതാകട്ടെ 42-ാം സ്ഥാനം. 2000ലെ സിഡ്‌നിയിൽ എത്തിയപ്പോഴേക്കും സ്ഥാനം 14യ്‌ക്ക് ഉയർന്നു. ഏഥൻ സിൽ ഒമ്പതിലെത്തിയ താരം 2008 ബീജിംഗിലും അതേ സ്ഥാനം നിലനിർത്തി. 2012ൽ ലണ്ടനിൽ 21ലേക്ക് പിന്തള്ളപ്പെട്ട റാഷിദ് 2016ൽ റിയോവിൽ വെങ്കലം നേടി 53-ാം വയസ്സിൽ രാജ്യത്തിന് അഭിമാനമായി. അതേ നേട്ടമാണ് ഇത്തവണയും ആവർത്തിച്ചിരിക്കുന്നത്.
Comments