കോഴിക്കോട്: മുസ്ലിംവനിതകൾക്ക് കോടതി കയറാതെ ശരിഅത്ത് മതനിയമം അനുസരിച്ച് ഇനി വിവാഹമോചനം നേടാമെന്ന് കേരളാ ഹൈക്കോടതി. കുടുംബജീവിതം ഒന്നിച്ചു കൊണ്ടുപോകാൻ ഒരു നിലക്കും സാധ്യമല്ലെന്നുവന്നാൽ സ്ത്രീകൾക്ക് സ്വയം വിവാഹമുക്തി പ്രഖ്യാപിച്ചു പിരിയാൻ ഇസ്ലാമികനിയമം നൽകുന്ന അവകാശമാണ് ഖുൽഅ് (ബന്ധവിഛേദനം). ശരി അത്തിലെ ഖുൽഅ് അംഗീകരിച്ചാണ് കോരളഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സി.എസ്. ഡയസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെതാണ് സുപ്രധാന വിധി. മുസ്ലിം വനിതകൾക്ക് അനിവാര്യഘട്ടങ്ങളിൽ വിവാഹമോചനം നേടാനാണ് ഈ വിധി സഹായമാകുന്നുത്. വിവാഹ മോചനം തേടി ഹൈകോടതിയിൽ സമർപ്പിച്ച വിവിധ അപ്പീൽ ഹരജികളിൽ ഒന്നിച്ച് വാദം കേട്ടാണ് ഹൈകോടതി വിധി. 1972ൽ കെ.സി. മോയിൻ- നഫീസ കേസിൽ സിംഗിൾ ബെഞ്ച് നടത്തിയ വിധിയും ഡിവിഷൻ ബെഞ്ച് റദ്ദാക്കി .കോടതി മുഖേനയല്ലാതെ സ്ത്രീക്ക് വിവാഹമോചനം നേടാൻ അധികാരമില്ലെന്നാണ് കോടതി ഈ കോസില്‍ ഉത്തരവിട്ടത്.
ദാമ്പത്യജീവിതത്തി പ്രയാസങ്ങളുണ്ടായാലും വിവാഹ മോചനം നല്‍കാതെ സ്ത്രീകളെ കഷ്ടപ്പെടുത്തുന്നത് ശരിയല്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ സുപ്രാധാന തീരുമാനം.സംഭാഷണങ്ങളിലൂടെ അനുരഞ്ജനത്തിനുള്ള സാധ്യത അടഞ്ഞു എന്നുറപ്പായാല്‍ മാത്രമെ ഈ നിയമം വഴി വിവാഹ മോചനം സാധിക്കുകയുള്ളൂ. വിവാഹ മൂല്യം (മഹ്ര്) സ്ത്രീ തിരിച്ചുനല്‍കുകയോ അതിനു വാക്കുകൊടുക്കുകയോ ചെയ്യുകയും വേണം. കുടുംബ കോടതിയില്‍ രേഖാമൂലം അറിയിച്ച് ഖുല്‍അ്ന് അംഗീകാരം നേടാമെന്നും വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിധിന്യായത്തിലെ 75ാം ഖണ്ഡികയിൽ ആണ് കോടതി ഖുൽഇന്റെ നടപടിക്രമം കോടതി വിശദീകരിച്ചത്. ഖുൽഅ് പ്രഖ്യാപനത്തിനു മുമ്പ് അനുരഞ്ജനശ്രമം നടത്തണം. അതുപരാജയപ്പെട്ടാൽ ഖുൽഅ് ആവാം. വിവാഹ ബന്ധം ഒഴിയുന്നു (അവസാനിപ്പിക്കുന്നു) എന്ന സ്ത്രീയുടെ പ്രസ്താവനയാണ് ഇതിന്റെ മർമം. ഒപ്പം ഭർത്താവിൽനിന്ന് കൈപ്പറ്റിയ മഹറും (വിവാഹമൂല്യം) മറ്റു സമ്മാനങ്ങളും തിരിച്ചുനൽകുമെന്ന് ഉറപ്പുനൽകണം. മതപരമായ കാര്യങ്ങളിൽ കോടതിക്ക് കൃത്യത നൽകുന്നതിന് അഭിഭാഷകനും വ്യക്തിനിയമ പണ്ഡിതനുമായ അഡ്വ. കെ.ഐ. മായിൻകുട്ടി മേത്തർ അമിക്കസ്ക്യൂറിയായി കേസിൽ കോടതിയെ സഹായിച്ചു.
ശരീഅത്ത് നിയമങ്ങളുടെ അടിസ്ഥാനമായ ഖുർആന്റെയും പ്രവാചക സുന്നത്തിന്റെയും വെളിച്ചത്തിലാണ് കോടതി വിധി പ്രസ്താവിച്ചത്. ഖുർആൻ രണ്ടാം അധ്യായത്തിലെ 228, 229, നാലാം അധ്യായത്തിലെ 1, 20, 21, 58,128 സൂക്തങ്ങളും അഞ്ചാം അധ്യായത്തിലെ എട്ടാം സൂക്തവും ഹദീസ് ഗ്രന്ഥമായ സ്വഹീഹ് അൽബുഖാരിയും വിധിയിൽ തെളിവായി സ്വീകരിച്ചു.
Comments