കൊല്ലം : പാരിപ്പള്ളിയിൽ ലോക്ഡൗൺ ലംഘിച്ചെന്ന പേരിൽ മത്സ്യവിൽപ്പനക്കാരിയുടെ മീൻ കൊട്ട വലിച്ചെറിഞ്ഞ സംഭവത്തിൽ വിശദീകരണവുമായി പോലീസ്. കൃത്രിമമായി സൃഷ്ടിച്ച ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത് എന്ന് പോലീസ് ആരോപിച്ചു. പ്രചരിക്കുന്നത് എന്ന് പോലീസ് പറഞ്ഞു. ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ കമന്റിലൂടെയാണ് പോലീസ് ഇക്കാര്യം അറിയിച്ചത്.
മീൻവിൽപ്പനയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വീഡിയോ വസ്തുതാ വിരുദ്ധമാണ്. പാരിപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ കൊറോണ വ്യാപനം രൂക്ഷമായിട്ടുള്ള ഡി കാറ്റഗറിയിൽപ്പെട്ട സ്ഥലത്ത് പ്രോട്ടോകോൾ പ്രകാരം എല്ലാവിധ കച്ചവടങ്ങൾക്കും ജില്ലാ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇത് ലംഘിച്ചു കൊണ്ട് ചിലർ മത്സ്യ കച്ചവടം നടത്തുകയും, ആളുകൾ കൂടുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തു . ഇതിനെതിരെ പോലീസ് നടപടി സ്വീകരിച്ചതിനാൽ ചിലർ ആസൂത്രിതമായി ചിത്രീകരിച്ച വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതെന്നതെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പാരിപ്പളളി പരവൂർ റോഡിൽ മീൻ കച്ചവടം നടത്തിയിരുന്ന വയോധികയുടെ മീൻ കൊട്ട പോലീസ് വലിച്ചെറിഞ്ഞത്. സംഭവത്തിൽ പോലീസിനെതിരെ ആളുകളിൽ നിന്നും രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി രംഗത്ത് എത്തിയത്.
Comments