കണ്ണൂർ: കോതമംഗലത്ത് വെടിയേറ്റ് മരിച്ച ദന്തൽ ഹൗസ്സർജൻ മാനസയുടെ സംസ്ക്കരിക്കും. കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിലാണ് മൃതദേഹം സംസ്ക്കരിക്കുക. എ.കെ.ജി ആശുപത്രിയിൽ സൂക്ഷിച്ചി രിക്കുന്ന മാനസയുടെ മൃതദേഹം ഇന്ന് രാവിലെ വീട്ടിലെത്തിച്ചു. സംസ്ഥാന മന്ത്രിമാരടക്കം വീട്ടിലെത്തി അന്തിമോപചാരം അർപ്പിക്കുമെന്നാണ് തീരുമാനം.
മാനസയുടെ കൊലയാളി കണ്ണൂർ സ്വദേശി രഖിലിന്റെ മൃതദേഹവും ഇന്ന് തന്നെ സംസ്ക്കരിക്കും. തലശ്ശേറി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വീട്ടിലെത്തിച്ച ശേഷം പിണറായിയിലെ പൊതുശ്മശാനത്തിലാകും സംസ്ക്കരിക്കുക.
കൊലപാതകവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം തുടരുകയാണ്. മാനസയെ വെടിവെയ്ക്കാൻ ഉപയോഗിച്ച തോക്കിനെക്കുറിച്ചും രഖിലിനെ ആരൊക്കെ സഹായിച്ചു എന്നതും പോലീസ് അന്വേഷിക്കുകയാണ്.രഖിൽ ബീഹാറുൾപ്പെടെയുള്ള അന്യ സംസ്ഥാനങ്ങളിൽ പോയിരുന്നുവെന്ന സംശയം പോലീസിനുണ്ട്. അത്തരം യാത്രക ളെക്കുറിച്ചും അന്വേഷണം തുടരുകയാണ്.
Comments