ഹൈദരാബാദ് : ആന്ധ്രാപ്രദേശിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരായ അതിക്രമങ്ങൾ വർദ്ധിക്കുന്നു. കിഴക്കൻ ഗോദാവരി ജില്ലയിലെ ഗോളിംഗേശ്വര സ്വാമി ക്ഷേത്രത്തിലെ വിഗ്രഹം മോഷണം പോയി. ചാലുക്യ രാജവംശകാലത്തെ നന്ദി വിഗ്രഹമാണ് കവർന്നത്.
ചൊവ്വാഴ്ച പുലർച്ചെ ക്ഷേത്രം തുറന്ന പൂജാരിയാണ് സംഭവം ആദ്യം അറിഞ്ഞത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. വിശ്വാസികളുടെ പരാതിയിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
സംസ്ഥാനത്ത് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ജഗൻമോഹർ റെഡ്ഡിയ്ക്കെതിരെ ബിജെപി രംഗത്ത് എത്തി. മുസ്ലീങ്ങളെയും, ക്രിസ്ത്യാനികളെയും പ്രീണിപ്പിക്കുന്ന നയമാണ് മുഖ്യമന്ത്രിയുടേതെന്ന് ബിജെപി പറഞ്ഞു.
ഈ വർഷം ജനുവരി മുതൽ സംസ്ഥാനത്ത് ക്ഷേത്രങ്ങൾക്ക് നേരെ വ്യാപക ആക്രമണങ്ങളാണ് നടക്കുന്നത്. നിരവധി ക്ഷേത്രങ്ങളാണ് ഇതുവരെ അജ്ഞാത സംഘം തകർത്തത്. വിവിധ ക്ഷേത്രങ്ങളിലെ നിരവധി വിഗ്രഹങ്ങളും മോഷണം പോയി. എന്നാൽ തുടർച്ചയായ ഇത്തരം സംഭവങ്ങൾക്ക് പരിഹാരം കാണാൻ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
Comments