ന്യൂഡൽഹി: രാജ്യത്ത് കൊറോണ ആർ നിരക്ക് കുറയുന്നതായി റിപ്പോർട്ട്. ഓഗസ്റ്റ് ആദ്യവാരം ഉയർന്ന കൊറോണ ആർ നിരക്ക് കേരളമുൾപ്പടെ പല സംസ്ഥാനങ്ങളിനും കുറഞ്ഞു.ചെന്നൈയിലെ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസ് (ഐ.എം.എസ്.സി) നടത്തിയ പഠനമനുസരിച്ച് രാജ്യത്ത് ഓഗസ്റ്റ് 14 മുതൽ 16 വരെയുള്ള കൊറോണ ആർ മൂല്യം 0.89 ആണ്. അതേസമയം കേരളത്തിലെ കൊറോണ ആർ നിരക്ക് ഒന്നിൽ താഴെയായി മാറി.രാജ്യത്ത് ഏറ്റവും കൂടുതൽ കൊറോണ സജീവ കണക്കുകൾ ഉള്ള കേരളത്തിൽ ആർ നിരക്ക് കുറഞ്ഞത് ഏറെ ആശ്വാസമായിട്ടാണ് അധികൃതർ കണക്കാക്കുന്നത്. എന്നാൽ അതേ സമയം ഹിമാചൽ പ്രദേശിലെ കൊറോണ ആർ നിരക്ക് ഒന്നിന് മുകളിലായി തുടരുകയാണ്. ഇത് ആരോഗ്യപ്രവർത്തകരിൽ ഏറെ ആശങ്ക ഉണ്ടാക്കുന്നു.
ആർ മൂല്യം എന്നതിനർത്ഥം ഒരു കോവിഡ് രോഗി ശരാശരി കുറഞ്ഞത് ഒരാൾക്കെങ്കിലും രോഗം കൈമാറുന്നു എന്നതാണ്. ആർ ഫാക്ടർ 1.0 ൽ കൂടുതലായിരിക്കുന്നത് കൊറോണ കേസുകൾ വർദ്ധിക്കുന്നതിന്റെ ലക്ഷണമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.അതേസമയം, ആർ ഘടകം 1.0 ൽ താഴെയാകുകയോ കുറയുകയോ ചെയ്യുന്നത് കൊറോണ കേസുകൾ കുറയുന്നതിന്റെ അടയാളമാണ്. എന്നും വിദഗ്ദർ ചൂണ്ടിക്കാട്ടി.
കൊറോണ ആർ ഘടകം പുനരുൽപാദന നിരക്കാണ്. രോഗബാധിതനായ ഒരാളിൽ നിന്ന് എത്രപേർ രോഗബാധിതരാകാമെന്നാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്.കൊറോണ മഹാമാരി സമയത്ത് സർക്കാരും ആരോഗ്യപ്രവർത്തകരും ലക്ഷ്യമിടുന്നത് മൂല്യം 1 ൽ താഴെ ആക്കാനാണ്. ഈ നീക്കം വൈറസ് പടരുന്നത് അവസാനിപ്പിക്കുമെന്ന് ഉറപ്പുവരുത്തുന്നു. ആർ നിരക്ക് കൃത്യമായി തടഞ്ഞാൽ രോഗ വ്യാപന നിരക്ക് കുറയുന്നു എന്നാണെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.
Comments