കാബൂൾ: താലിബാനെതിരെ നയിക്കുന്ന പോരാട്ടം പശ്ചശിർ മേഖലയ്‌ക്ക് വേണ്ടി മാത്രമല്ലെന്നും മുഴുവൻ അഫ്ഗാനിസ്ഥാൻകാർക്ക് വേണ്ടിയുള്ളതാണെന്നും താലിബാൻ വിരുദ്ധ നേതാവ് അഹമ്മദ് മസൂദ്.സോവിയറ്റ് യൂണിയന് എതിരേ പോരാടിയ മിലിറ്ററി കമാൻഡർ അഹമ്മദ് ഷാ മസൂദിന്റെ മകനാണ് അഹമ്മദ് മസൂദ്.അഫ്ഗാനിലെ പൗരൻമാർക്കും സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കും വേണ്ടിയാണ് പോരാട്ടം നയിക്കുന്നത്.ജനങ്ങളുടെ തുല്യതയും അവകാശങ്ങളും താലിബാൻ ഉറപ്പ് നൽകണമെന്നും മസൂദ് കൂട്ടിച്ചേർത്തു.
അഫ്ഗാനിസ്ഥാൻ താലിബാൻ ഭീകരർ അധീനതയിലാക്കിയെങ്കിലും ഇതുവരെ കീഴടങ്ങാതെ നിൽക്കുന്ന പ്രദേശമാണ് പഞ്ചശിർ.കാബൂളിൽ നിന്ന് നൂറ് കിലോമീറ്റർ മാത്രം ദൂരമാണ് പഞ്ചശിറിലേക്ക് ഉള്ളത്. ഒന്നരലക്ഷത്തിലേറെ ആളുകൾ താമസിക്കുന്ന പ്രദേശമാണിത്.അഞ്ചു സിംഹങ്ങളുടെ നാടെന്ന പേരിലാണ് ഇവിടം അറിയപ്പെടുന്നത്.നിരവധി മലനിരകളാൽ ചുറ്റപ്പെട്ട പഞ്ചശിർ താഴ്‌വരയെ ഏഴുജില്ലകളായി തിരിച്ചാണ് ഭരണം നടക്കുന്നത്.
പഞ്ചശിറിൽ വടക്കൻ സഖ്യം താലിബാനെതിരെ ശക്തമായ പോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.അതേസമയംപഞ്ചശിറിലെ വിഷയം ചർച്ചകളിലൂടെ പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് നേരത്തെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
Comments