ന്യൂഡൽഹി: അസമിലും ബിഹാറിലും ശക്തമായ മഴ തുടരുന്നതായി റിപ്പോർട്ടുകൾ.ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ ദുരിതമനുഭവിക്കുകയാണ് ജനങ്ങൾ. പ്രളയം പ്രദേശങ്ങളിൽ കനത്ത നാശം വിതയക്കുന്നതായി റിപ്പോർട്ടുകൾ.സർക്കാരിന്റെ നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തകരുടെ നിരന്തരമായ പരിശ്രമങ്ങൾ മൂലം നിരവധി പേരെ മഴക്കെടുതിയിൽ നിന്ന് രക്ഷിക്കാനായി.ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കുകൾ പ്രകാരം ഇതുവരെ മൂന്നരലക്ഷത്തിലധികം ആളുകളെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് എത്തിച്ചത്.
അതേസമയം ഡൽഹി,ഉത്തർപ്രദേശ് ,ഹരിയാന,രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ഇടിമിന്നലോടു കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 19 വർഷത്തിനിടെ ഏറ്റവും ഉയർന്ന മഴയാണ് കഴിഞ്ഞ ദിവസം ഡൽഹിയിൽ പെയ്തത്. 112.2 മില്ലിലിറ്റർ മഴയാണ് ഡൽഹിയിൽ ഇന്നലെ മാത്രം പെയ്ത മഴയുടെ അളവ്. ഡൽഹിയിൽ വിവിധ ഇടങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാതഗത സ്തംഭനം വരെ ഉണ്ടായി.തലസ്ഥാനത്തെ വെള്ളക്കെട്ടുകൾ മാറ്റുന്നതിനുള്ള ശ്രമം തുടരുകയാണ്.
ഇടവേളകളില്ലാതെ പെയ്യുന്ന മഴ കാരണം ഗംഗ,കോസി,ഭാഗ്മതി, ഗഡക, മഹാനന്ദ തുടങ്ങിയ നദികളിലെ ജലനിരപ്പ് ഉയർന്നതും സ്ഥിതിഗതികൾ കൂടുതൽ ദുരിതത്തിലാക്കി.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി തുടരുന്ന കനത്ത മഴ കാരണം നിരവധി പേരാണ് ദുരിതത്തിലായിരിക്കുന്നത്.
Comments