മുംബൈ: പത്തുമാസം പ്രായംമുള്ള കുഞ്ഞിനെ തട്ടികൊണ്ട് പോയി 1.50 ലക്ഷം രൂപയ്ക്ക് വിറ്റു. ഒരു സ്ത്രീയടക്കം നാലു പേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു.
വഴിയോരത്ത് താമസിച്ചുകൊണ്ടിരുന്ന മുംതാസ് ഖാൻ എന്ന സ്ത്രീയുടെ പത്തുമാസം പ്രായമുള്ള കുഞ്ഞിനെയാണ് തട്ടികൊണ്ട് പോയത്. കുറച്ചു നാളുകളായി ഒരു അമ്മയും മകളും ഇവരുടെ വാസസ്ഥലത്ത് താമസമാക്കിയിരുന്നു. ഭിക്ഷയെടുക്കാൻ എന്ന വ്യാജെന ഇവർ അവിടെ താമസിച്ച് മുംതാസിന്റെ കുഞ്ഞിനെ തട്ടികൊണ്ട് പോവുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
മുംതാസിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലിസ് അന്വേഷണം ആരംഭിച്ചിരുന്നു. സ്ത്രീക്കും മകൾക്കുമായി നടത്തിയ തിരച്ചിലിൽ ഫർഹാന ഷെയ്ക്ക് എന്ന സ്ത്രീയെ പോലീസ് കണ്ടെത്തി. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി മറ്റൊരു വ്യക്തിക്ക് 1.50 ലക്ഷം രൂപയ്ക്ക് വിറ്റതായി ഷെയ്ഖ് പോലീസിനോട് പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണങ്ങളിൽ കുഞ്ഞിനെ കണ്ടെത്തുകയും ഈ കേസുമായി ബന്ധപ്പെട്ട് നാലു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
Comments