കുവൈറ്റ്: മകനെ കഴുതയെന്ന് വിളിച്ച പിതാവിന് 200 ദിനാർ പിഴയിട്ട് കുവൈറ്റ് പബ്ലിക് പ്രൊസിക്യൂഷൻ.പിതാവിനെതിരെ മകൻ നേരിട്ട് നൽകിയ പരാതിയിലാണ് കോടതി വിധി.കോടതിയിൽ പിതാവ് കുറ്റം സമ്മതിച്ചിരുന്നു.എന്നാൽ മകനെ കഴുതയെന്ന് വിളിക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല.ഇതോടെ മകന്റെ ആത്മാഭിമാനത്തിന് ക്ഷതം ഏൽപ്പിച്ചുവെന്ന കുറ്റത്തിനാണ് കോടതി ശിക്ഷ വിധിച്ചത്.മക്കളോട് പെരുമാറുന്നതിൽ മാന്യത കൈവിടരുതെന്നും കോടതി നിർദേശിച്ചു. കുട്ടികളും മാതാപിതാക്കളെ പോലെ സ്വതന്ത്ര വ്യക്തികളെന്നാണ് കോടതി നിരീക്ഷിച്ചത്.
കുവൈറ്റിൽ മാതാപിതാക്കൾക്ക് ഇത്തരത്തിൽ ശിക്ഷ ലഭിക്കുന്നത് അപൂർവ്വമല്ല. മുൻപ് മക്കൾക്കെതിരെ അസഭ്യ വർഷം നടത്തിയ മാതാവിന് കോടതി ഒരു മാസത്തെ തടവ് വിധിച്ചിരുന്നു.പഠിക്കാൻ വിസമ്മതിച്ച മക്കളോട് കഴുതകളെ പോയി പഠിക്ക് എന്ന് പറഞ്ഞ കുറ്റത്തിനായിരുന്നു അന്ന് ശിക്ഷ ലഭിച്ചത്. കുട്ടികളുടെ പിതാവ് തന്നെയായിരുന്നു. തെറി വിളിക്കുന്ന വീഡിയോ സഹിതം പരാതിപ്പെട്ടത്.
Comments