തിരുവനന്തപുരം: 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ 33 സൈനിക് സ്‌കൂളുകളിൽ പുതിയ അധ്യയന വർഷം മുതൽ ഗേൾസ് കേഡറ്റുകളെ പ്രവേശിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ഓരോ വർഷവും സൈനിക സ്‌കൂളുകളിൽ 10 ശതമാനം പെൺകുട്ടികൾക്കായി സംവരണം ചെയ്യുമെന്നാണ് അദ്ദേഹം പ്രഖ്യാപ്പിച്ചത്.
എന്നാൽ ഈ അധ്യയന വർഷത്തിൽ കേരളത്തിൽ നിന്നടക്കം 10 പേരാണ് കഴക്കൂട്ടം സൈനീക സ്‌കൂളിലെ ആദ്യ ഗേൾസ് ബാച്ച്. കേരളത്തിൽ നിന്നുളള ഏഴ് പെൺകുട്ടികളും ബീഹാറിൽ നിന്നുളള രണ്ട് പെൺകുട്ടികളും ഉത്തർപ്രദേശിൽ നിന്നുള്ള ഒരു പെൺകുട്ടിയുമാണ് ഉളളത്. പുതിയ ഗേൾസ് കേഡറ്റ് ബാച്ചിനെ പ്രിൻസിപ്പൽ കേണൽ ധീരേന്ദ്രകുമാർ അഭിസംബോധന ചെയ്തു.
1962-ലാണ് സംസ്ഥാനത്തെ ഏക സൈനിക സ്‌കൂൾ സ്ഥാപിതമായത്.കാമ്പസിലേക്കുള്ള ആദ്യ ഗേൾസ് ബാച്ചായ പെൺകുട്ടികളെ സ്വാഗതം ചെയ്യുന്നതിന് മുന്നോടിയായി സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയായി വരുകയാണ്.ഡോർമറ്ററി അടക്കമുള്ളവയുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ടെന്നും പ്രിൻസിപ്പൽ അറിയിച്ചു.
Comments