തിരുവനന്തപുരം: വധൂവരന്മാർക്ക് ഓൺലൈനിൽ ഹാജരായി വിവാഹിതരാവാനുള്ള സാങ്കേതിക സഹായം നൽകാനാവുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഓൺലൈൻ വിവാഹത്തിന് അനുമതി തേടി യുവതീയുവാക്കൾ നൽകിയ ഹർജിയിലാണ് സർക്കാരിന്റെ വിശദീകരണം.വിദേശത്തായ സാഹചര്യത്തിലാണ് ഹർജിക്കാർ ഓൺലൈൻ വിവാഹത്തിന് അനുമതി തേടിയത്.ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖും ജകൗസർ എടപ്പഗത്തും അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്
ഐ.ടി.വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, സെക്രട്ടറി മുഹമ്മദ് വൈ സഫറുള്ള, ഐ.ടി.മിഷൻ ഡയറക്ടർ എന്നിവർ ഓൺലൈനിൽ ഹാജരായാണ് സർക്കാർ അഭിപ്രായം ഹൈക്കോടതിയെ അറിയിച്ചത്.
കോടതിയുടെ നിർദ്ദേശമുണ്ടെങ്കിൽ വധൂവരന്മാർക്ക് ഓൺലൈനിൽ വിവാഹിതരാകാനുള്ള സൗകര്യമൊരുക്കാമെന്ന് സർക്കാർ വ്യക്തമാക്കി.
അതേസമയം വധൂവരന്മാർ വിവാത്തിനായി ഓൺലൈനിൽ ഹാജരാകുമ്പോഴുണ്ടാകുന്ന പ്രായോഗിക പ്രശ്നങ്ങൾ സ്റ്റേറ്റ് അറ്റോർണി എൻ.മനോജ് കുമാർ ചൂണ്ടിക്കാട്ടി.
ആളെ തിരിച്ചറിയുന്നതും വധൂവരന്മാരുടെ മാനസിക നില വിലയിരുത്തുന്നതും ഓൺലൈനിൽ കല്യാണത്തിൽ വെല്ലുവിളിയാകുമെന്ന് അറ്റോണി ജനറൽ കൂട്ടിച്ചേർത്തു.സെപെഷ്യൽ മാര്യേജ് ആക്ടിൽ ഭേദഗതി വരുത്തേണ്ടത് കേന്ദ്രസർക്കാരാണെന്ന് അറ്റോണി ജനറൽ അറിയിച്ചു. ഹർജിയിൽ ഹൈക്കോടതി ഉടൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചേക്കും.
Comments