ബ്യൂണസ് ഐറിസ്: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജ്ജന്റീനയ്‌ക്കായി ഹാട്രിക് നേടിയ മെസി മറികടന്നത് പെലയുടെ റെക്കോഡ്. ബൊളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത മത്സരത്തിൽ എല്ലാ ഗോളുകളും മെസിയുടെ വകയായിരുന്നു.14,64,88 മിനിറ്റുകളിലാണ് മെസി ഗോളുകൾ നേടിയത്.
അന്താരാഷ്‌ട്ര മത്സരങ്ങളിൽ ഏറ്റവും അധികം ഗോളുകൾ രാജ്യത്തിനായി നേടുന്ന താരമെന്ന പെലയുടെ റെക്കോഡാണ് മെസി തിരുത്തിക്കുറിച്ചത്. 77 ഗോളുകളാണ് പെലെ അടിച്ചത്. ഇന്നലത്തെ ഹാട്രിക്കോടെ മെസിയുടെ ഗോളുകൾ 79 ആയി.
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഏവരും പ്രതീക്ഷിച്ചിരുന്ന ബ്രസീൽ അർജ്ജന്റീന മത്സരം മാറ്റിവെയ്‌ക്കപ്പട്ടിരുന്നു. ആ നിരാശയാണ് മെസിയുടെ പ്രകടനത്തോടെ ആരാധർക്ക് മാറിയത്. ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഇതുവരെ എട്ടു മത്സരങ്ങളാണ് അർജ്ജന്റീന കളിച്ചത്. ഇതിൽ അഞ്ചു ജയവും മൂന്ന് സമനിലയുമടക്കം 18 പോയിന്റുകളോടെ രണ്ടാം സ്ഥാനത്താണ്. ബ്രസീലാണ് എല്ലാ മത്സരങ്ങളും ജയിച്ച് 24 പോയിന്റോടെ ഒന്നാം സ്ഥാനത്തുള്ളത്. ഉറുഗ്വേ മൂന്നാമതും ഇക്വഡോർ നാലാമതും കൊളംബിയ അഞ്ചാം സ്ഥാനത്തുമാണ്.
Comments