ന്യൂഡൽഹി: കനത്ത മഴ രാജ്യതലസ്ഥാന നഗരിയിലെ ജനജീവിതം സ്തംഭിപ്പിച്ചു. ഡൽഹി വിമാനത്താവളത്തിലെ റൺവേയിൽ വെള്ളംകയറിയതിനാൽ അന്താരാഷ്ട്ര സർവ്വീസു കളും ആഭ്യന്തര സർവ്വീസും താൽക്കാലികമായി നിർത്തലാക്കിയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 46 വർഷത്തിന് ശേഷം ഡൽഹിയിൽ ലഭിക്കുന്ന ശക്തമായ മൺസൂൺ മഴയാണ് ഇത്തവണത്തേത്.
2003ന് ശേഷം തലസ്ഥാന നഗരിയിൽ ലഭിക്കുന്ന കനത്ത മഴയാണ് വെള്ളപ്പൊക്കത്തിന് കാരണമായത്.1100 മില്ലീ മീറ്റർ മഴയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്തൊട്ടാകെ രണ്ടു ദിവസത്തേക്ക് സംസ്ഥാനത്തൊട്ടാകെ കാലാവസ്ഥാ നിരീക്ഷണ വിഭാഗം ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്.
താഴ്ന്ന പ്രദേശങ്ങളെല്ലാം കനത്ത വെള്ളക്കെട്ടിലായത് സാധാരണക്കാരെ ആശങ്കയി ലാക്കിയിട്ടുണ്ട്. റോഡിലൂടെയുള്ള ഗതാഗതം പലഭാഗത്തും പൂർണ്ണമായും തടസ്സപ്പെട്ടി രിക്കുകയാണ്. ചെറുവാഹനങ്ങളും ഇരുചക്രവാഹനങ്ങളും പോകുന്നത് പോലീസ് പലയിടത്തും തടഞ്ഞിരിക്കുകയാണ്. ഇന്നലെ മുതൽ തുടർച്ചയായി പെയ്യുന്ന മഴ ശക്തമായി തുടരുകയാണ്. പോലീസും അഗ്നിശമന സേനാവിഭാഗവും സംസ്ഥാന ദുരന്തനിവാരണ സേനയും പലയിടത്തും വെള്ളപ്പൊക്കകെടുതി പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്.
Comments