ന്യൂഡൽഹി : മുൻ രാഷ്ട്രപതിയും കോൺഗ്രസ് നേതാവുമായ ഗ്യാനി സെയിൽ സിംഗിന്റെ കൊച്ചുമകൻ ഇന്ദ്രജീത് സിംഗ് ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പാർട്ടി പ്രവേശനം. കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി ഇന്ദ്രജീത് സിംഗിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
ഇന്ദ്രജീത് സിംഗിനെപോലുള്ള ആളുകൾ ബിജെപിയിൽ ചേരുന്ന പാർട്ടിയ്ക്ക് ശക്തിപകരുമെന്ന് ഹർദീപ് സിംഗ് പുരി പറഞ്ഞു. നിലവിലെ പഞ്ചാബ് സർക്കാരിന്റെ പ്രവർത്തനങ്ങളിൽ നിരവധി പോരായ്മകൾ ഉണ്ട്. ഇന്ദ്രജീത് സിംഗിനെ പോലുള്ള ആളുകൾ ബിജെപിയിൽ ചേരുന്നത് പഞ്ചാബ് സർക്കാർ ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ കരുത്താകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിയിൽ ചേർന്നതോടെ ഗ്യാനി സെയിൽ സിംഗിന്റെ ആഗ്രഹമാണ് സഫലമായതെന്ന് ഇന്ദ്രജീത് സിംഗ് വ്യക്തമാക്കി. എങ്ങിനെയാണ് അദ്ദേഹത്തെ കോൺഗ്രസ് പരിഗണിച്ചിരുന്നതെന്ന് ഏവർക്കുമറിയാം. രാഷ്ട്രപതിയായി വിരമിച്ച ശേഷം അടൽ ബിഹാരി വാജ്പേയുമായി കൂടിക്കാഴ്ച നടത്താൻ താൻ നിർദ്ദേശിച്ചിരുന്നു. മുത്തശ്ശന്റെ മരണ ശേഷം താൻ പഞ്ചാബിലേക്ക് വരികയും, വിശ്വകർമ്മ സമിതിയുമായി ചേർന്ന് പ്രവർത്തിക്കാൻ ആരംഭിക്കുകയും ചെയ്തെന്നും ഇന്ദ്രജീത് സിംഗ് പറഞ്ഞു.
ഇന്ന് ഗ്യാനി സെയിൽ സിംഗിന്റെ ആഗ്രഹം താൻ പൂർത്തീകരിച്ചു. ഇതിൽ അതിതായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments