ദുഷാൻബേ: ഷാങ്ഹായ് സമ്മേളനത്തിൽ ചൈനയുടെ മുഖത്തുനോക്കി നയം വ്യക്തമാക്കി ഇന്ത്യ. അതിർത്തിയിലെ സൈനികരെ പിൻവലിച്ചാൽ മാത്രമേ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുകയുള്ളു എന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പറഞ്ഞു. ചൈനയുടെ വിദേശ കാര്യമന്ത്രി വാംഗ് ഈ യുമായി ഷാങ്ഹായ്ൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇന്ത്യ നയം വ്യക്തമാക്കിയത്. ഇന്ത്യാ ചൈന കൂടിക്കാഴ്ചയുടെ വിവരങ്ങൾ എസ്.ജയശങ്കർ ട്വിറ്ററിലൂ ടെയാണ് പുറത്തുവിട്ടത്.
ഏഷ്യയിലെ സുപ്രധാന രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. അതിനാൽ തന്നെ അതിർത്തി വിഷയത്തിൽ സുതാര്യത അനിവാര്യമാണ്. യാഥാർത്ഥ നിയന്ത്രണരേഖയിൽ പാലിക്കേണ്ട മര്യാദകൾ ചൈന ഇനിയും പാലിക്കപ്പെടുന്നതായി കാണുന്നില്ല. ഇവിടെ മാതൃകാപരമായ ഒരു നടപടിയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നതെന്നും ജയശങ്കർ പറഞ്ഞു.
സ്വന്തം കണ്ണുകളിലൂടെയാകണം ചൈന ഇന്ത്യയെ നോക്കേണ്ടത്. മറ്റൊരു രാജ്യത്തെ ഇടനിലക്കാരാക്കുന്നത് ഇരുരാജ്യങ്ങൾക്കും നല്ലതല്ല. മികച്ച ബന്ധത്തിന് ഇന്ത്യ-ചൈന ഒരു മാതൃകയായി മാറണമെന്നും ജയശങ്കർ പറഞ്ഞു. ജൂലൈ 14ന് നടന്ന ആദ്യ ചർച്ചകൾക്ക് ശേഷം നേരിയ പുരോഗതിയുണ്ടെന്നും ജയശങ്കർ വ്യക്തമാക്കി. ദുഷാൻബേയിലെ സമ്മേളനത്തിൽ ഇറാൻ, അർമേനിയ, ഉസ്ബക്കിസ്താൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും ജയശങ്കർ കൂടിക്കാഴ്ച നടത്തി.
Comments