ചെന്നെ: തമിഴ്നാട്ടിൽ ലൈംഗികാതിക്രമം തടയാൻ ശ്രമിച്ച ഒമ്പത് വയസുകാരനെ ആക്രമിച്ചതായി പരാതി. കേസിൽ പതിനേഴുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.പ്രകൃതിവിരുദ്ധ പീഡനത്തിന് ശ്രമിച്ച പതിനേഴുകാരനെ കുട്ടി എതിർത്താണ് പ്രകോപനത്തിന് കാരണം.
മധുരവയലിലാണ് സംഭവം. വീട്ടുകാരെ സഹായിക്കുന്നതിനായി പ്രദേശത്തെ തിയേറ്ററിൽ ലഘുഭക്ഷണം വിൽപ്പന നടത്തിവരികയായിരുന്നു നാലാം ക്ലാസുകാരൻ.വൈകീട്ട് കുട്ടി വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന് മാതാപിതാക്കൾ ഏറെ നേരം അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.ഉടൻ തന്നെ പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിൽ ആൺകുട്ടിയെ ദേശീയപാതയിൽ അബോധാവസ്ഥയിൽ പരിക്കുകളോടെ കണ്ടെത്തുകയായിരുന്നു.
ലൈംഗികാതിക്രമത്തിന് മുതിർന്ന പതിനേഴുകാരനെ കുട്ടി തടയാൻ ശ്രമിച്ചപ്പോൾ പ്രതി കല്ലുകൾ ഉപയോഗിച്ച് കുട്ടിയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.പിന്നീട് കല്ലും തുണിയും ഉപയോഗിച്ച് കുട്ടിയെ പൊതിഞ്ഞ് വഴിയിലുപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. മയക്കുമരുന്നിന് അടിമയായ പ്രതിക്കെതിരെ പോക്സോ, തട്ടികൊണ്ട് പോകൽ,വധശ്രമം തുടങ്ങി നിരവധി വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ ജുവൈനൽ കോടതിയിൽ ഹാജരാക്കി കെയർ ഹോമിലേക്ക് അയച്ചു.കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്.
Comments