ശ്രീനഗർ: നവരാത്രി ആഘോഷങ്ങൾക്ക് മുന്നോടിയായി വൈഷ്‌ണോദേവീ ക്ഷേത്രത്തിൽ സുരക്ഷ ശക്തമാക്കി. ഇതിന്റെ ഭാഗമായി ക്ഷേത്ര പരിസരത്ത് സിആർപിഎഫ് സംഘത്തെ വിന്യസിച്ചു. ഭീകരാക്രമണ സാധ്യത മുന്നിൽ കണ്ടാണ് തീരുമാനം.
‘ഭക്തജനങ്ങളുടെ സുരക്ഷയ്‌ക്കായി സേന ജാഗരൂകരായി പ്രവർത്തിക്കും. ഇതിന്റെ ഭാഗമായി സിആർപിഎഫ് സംഘത്തെ ക്ഷേത്ര പരിസരത്ത് വിന്യസിച്ചിട്ടുണ്ട്. കൂടാതെ മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും നിരന്തരം ക്ഷേത്രത്തിന് കാവൽ നിൽക്കുന്നു’ ജമ്മു ഐജിപി പിഎസ് റാൺപൈസ് അറിയിച്ചു.
ജമ്മു കശ്മീരിൽ നിലവിലുള്ള സുരക്ഷാ ഭീഷണി മുന്നിൽ കണ്ടാണ് തീരുമാനം. ഡ്രോൺ ആക്രമണ സാധ്യതയുള്ളതിനാൽ സേന കൂടുതൽ ജാഗ്രതപുലർത്തണം. ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ കൂടുതൽ സൈന്യത്തെ കേന്ദ്രം വിന്യസിക്കുമെന്നും റാൺപൈസ് കൂട്ടിച്ചേർത്തു.
തിരുപ്പതി കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവുമധികം തീർത്ഥാടകരെത്തുന്ന ക്ഷേത്രമാണ് വൈഷ്‌ണോദേവീ ക്ഷേത്രം. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ലക്ഷകണക്കിന് വിശ്വാസികളാണ് ക്ഷേത്ര ദർശനത്തിനെത്തുന്നത്.
Comments