കാബൂൾ : ഇസ്ലാം മതത്തിൽ സംഗീതം ഹറാമാണെന്ന് കാബൂൾ സർവ്വകലാശാലയിലെ പുതിയ ചാൻസിലർ മുഹമ്മദ് അഷ്റഫ് ഗൈരാത്. ഇന്ത്യൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായാരുന്നും ഗൈരാതിന്റെ വിവാദ പരാമർശം. നേരത്തെയുണ്ടായിരുന്ന ചാൻസിലർ മുഹമ്മദ് ഉസ്മാൻ ബാബുരിയ്ക്ക് പകരക്കാരനായി പുതിയ താലിബാൻ സർക്കാരാണ് ഗൈരാതിനെ നിയമിച്ചത്.
ഇസ്ലാം മതത്തിൽ സംഗീതം ഹറാമാണ്. ഇസ്ലാമിക വിരുദ്ധമായതൊന്നും ക്യാമ്പസിൽ അനുവദിക്കില്ല. പെൺകുട്ടികളെ തുടർ വിദ്യാഭ്യാസത്തിന് അനുവദിക്കും. ഇസ്ലാം മതം അനുശാസിക്കുന്ന രീതിയിലേ ഇവർക്ക് വിദ്യാഭ്യാസം അനുവദിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
അഫ്ഗാനിസ്താന്റെ വികസനത്തിൽ ഏറ്റവും പ്രധാന്യമുള്ള ഘടകമാണ് വിദ്യാഭ്യാസം. എന്നാൽ തങ്ങൾക്ക് മതപഠനമാണ് വലുത്. ആധുനിക ശാസ്ത്രമെല്ലാം ഇതിന് താഴെയാണ്. ഇസ്ലാമിക രാജ്യമാണ് തങ്ങളുടെ പ്രധാന ലക്ഷ്യം. ഇതിനായി ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കും. ഇസ്ലാമിക അന്തരീക്ഷം സൃഷ്ടിക്കാൻ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കുമായി പ്രത്യേകം ക്ലാസുകൾ സജ്ജമാക്കുകയാണെന്നും ഗൈരാത് കൂട്ടിച്ചേർത്തു.
Comments