ന്യൂയോർക്ക് :ലോകമെമ്പാടുമുള്ള വാക്സിൻ നിർമ്മാതാക്കളെ രാജ്യത്തിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.യുഎന്നിൽ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു പ്രധാനമന്ത്രി ആഗോള വാക്സിൻ നിർമ്മാതാക്കളെ രാജ്യത്തിലേക്ക് ക്ഷണിച്ചത്. കൊറോണ മഹാമാരിയിൽ ജീവൻ നഷ്ടപ്പെട്ടവരെ ഓർത്തുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ ക്ഷണം. മാനവികതയോടുള്ള ഉത്തരവാദിത്തം മനസ്സിലാക്കികൊണ്ട് ഇന്ത്യ ലോകത്ത് ദുരിതമനുഭവിക്കുന്നവർക്ക് വാക്സിനുകൾ നൽകാൻ തുടങ്ങി.രാജ്യത്ത് നിന്നും വാക്സിൻ ഉത്പാദിപ്പിക്കാൻ വാക്സിൻ നിർമ്മാതാക്കളെ ക്ഷണിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
പരിമിതമായ വിഭവങ്ങൾ ഉപയോഗിച്ചുകൊണ്ട് കൊറോണ മഹാമാരിക്കെതിരെ രാജ്യം തീവ്രമായി പൊരുതുകയാണ്.വാക്സിൻ നിർമ്മാണത്തിലും വിതരണത്തിലുമുള്ള രാജ്യത്തിന്റെ പരിശ്രമത്തെ അദ്ദേഹം അഭിനന്ദിച്ചു. വിഭവങ്ങൾ പരിമിതമായമാത്രമായിട്ടു കൂടി ഇന്ത്യ വാക്സിൻ നിർമ്മാണത്തിലും വിതരണത്തിലും വികസനത്തിലും ഏർപ്പെടുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎന്നിന്റെ 76 -ാമത് സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ ഈ പരാമർശം.പ്രസംഗത്തിനിടെ ലോകത്തിലെ ആദ്യത്തെ ഡിഎൻഎ വാക്സിൻ ഇന്ത്യ വികസിപ്പിച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. രാജ്യത്ത് തദ്ദേശീയമായി നിർമ്മിക്കുന്ന രണ്ടാമത്തെ വാക്സിനാണ് സെഡസ് കാഡിലയുടെ സൈകോവ്-ഡി. അടുത്തിടെ ഇത് 12 വയസിനു മുകളിൽ പ്രായമുള്ളവരിൽ പരീക്ഷിച്ച് ഫലപ്രദമെന്ന് കണ്ടെത്തിയിരുന്നു.
Comments