കാബൂൾ: അഫ്ഗാനിൽ സ്ത്രീകൾ ശരിയത്ത് നിയമങ്ങൾ പാലിക്കണമെന്ന ആഹ്വാനം അധികാരം പിടിച്ചെടത്ത താലിബാൻ ഭീകരർ നടത്തിയിരുന്നു. ബൂർഖയും ഹിജാബും ധരിക്കാതെ പുറത്തിറങ്ങരുതെന്ന മുന്നറിയിപ്പാണ് താലിബാൻ ഭീകരർ അഫ്ഗാൻ സ്ത്രീകൾക്ക് നൽകിയത്. എന്നാൽ താലിബാനെതിരെ ചങ്കുറപ്പോടെ പ്രതിഷേധിക്കുകയാണ് അഫ്ഗാൻ വനിതകൾ. നടുറോഡും സമൂഹമാദ്ധ്യമങ്ങളും എല്ലാം താലിബാനെതിരായ പോരാട്ട വേദിയായി സ്ത്രീകൾ വിനിയോഗിക്കുകയാണ്.
ഇപ്പോഴിതാ താലിബാന്റെ ബുർഖയും ഹിജാബും നിർബന്ധമാക്കിക്കൊണ്ടുള്ള ഡ്രസ്സ് കോഡിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സ്ത്രീകൾ. ചരിത്രകാരിയായ ബഹർ ജലാലിയാണ് സോഷ്യൽമീഡിയയിൽ പ്രതിഷേധവുമായി ആദ്യം എത്തിയത്. അഫ്ഗാനിലെ പരമ്പരാഗതമായ വസ്ത്രങ്ങളുടെ പ്രാധാന്യം ഉയർത്തിക്കാട്ടിയാണ് ജലാലി എത്തിയിരിക്കുന്നത്. ജലാലി പങ്കുവെച്ച #DoNotTouchMyClothes, #AfghanistanCulture, എന്നീ ഹാഷ്ടാഗുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയയാണ്.
അഫ്ഗാൻ തെരുവിൽ നടന്ന താലിബാൻ അനുകൂല റാലിയിൽ കറുത്ത വസ്ത്രം ധരിച്ച് പ്രത്യക്ഷപ്പെട്ട അഫ്ഗാൻ സ്ത്രീകളേയും അവർ വിമർശിച്ചു. റാലി നടത്തിയ സ്ത്രീകൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ പരമ്പരാഗത അഫ്ഗാൻ വസ്ത്രമാണെന്ന് ലോകം കരുതുന്നതിൽ തനിക്ക് അതിയായ ആശങ്കയുണ്ട്. അഫ്ഗാനികളുടെ പൈതൃകവും സംസ്‌കാരവും തെറ്റായി ചിത്രീകരിക്കപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നാണ് ജലാലി കുറിച്ചത്.
നിരവധി നിറങ്ങളോട് കൂടെയുള്ള ഭംഗിയാർന്ന വസ്ത്രമണിഞ്ഞുള്ള ചിത്രവും ഇവർ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. അഫ്ഗാൻ സ്ത്രീകൾ ഹിജാബ് ധരിക്കില്ലെന്ന് ജലാലി പറയുന്നു. അഫ്ഗാനിസ്ഥാന്റെ ചരിത്രവും സംസ്‌കാരവും പരിചയമുള്ള ആർക്കും കാബൂളിൽ ‘താലിബാൻ അനുകൂല റാലി’ നടത്തിയ സ്ത്രീകൾ ധരിച്ചത് അഫ്ഗാൻ വസ്ത്രമല്ലെന്ന് വ്യക്തമായി അറിയാമെന്നും ജലാലി കൂട്ടിച്ചേർത്തു.
This is Afghan culture. I am wearing a traditional Afghan dress. #AfghanistanCulture pic.twitter.com/DrRzgyXPvm
— Dr. Bahar Jalali (@RoxanaBahar1) September 12, 2021
Comments