കാബൂൾ : സ്ത്രീകളുടെ സംരംഭങ്ങൾ ഒന്നൊന്നായി പൂട്ടിച്ച് താലിബാൻ. ശരിഅത്ത് നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് സ്ത്രീകളുടെ ഉടമസ്ഥതയിലിയുള്ള വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ പൂട്ടിക്കുന്നത്. ഇതോടെ നിരവധി സ്ത്രീകളാണ് വരുമാന മാർഗ്ഗം നിലച്ച് പ്രതിസന്ധിയിലായത്.
താലിബാൻ അധികാരത്തിലേറിയതോടെ ഡ്രൈവിംഗ് സ്കൂൾ അടച്ചു പൂട്ടാൻ നിർബന്ധിതയായെന്ന് കാബൂൾ സ്വദേശിനി നിലാബ് പറയുന്നു. ഒരു വർഷം മുൻപാണ് മികച്ച വരുമാന മാർഗ്ഗമെന്ന നിലയിൽ ഡ്രൈവിംഗ് സ്കൂൾ തുടങ്ങിയത്. നിരവധി പേരാണ് ഇതുവരെ തന്റെ സ്കൂളിൽ ഡ്രൈവിംഗ് പഠിക്കാൻ എത്തിയത്. എന്നാൽ കഴിഞ്ഞ ഒരു മാസമായി ആരും വരുന്നില്ലെന്നും നിലാബ് പറഞ്ഞു.
പഠിക്കാനോ ജോലിയ്ക്കോ പോകാതെ സ്ത്രീകൾ വീട്ടിലിരിക്കണമെന്നാണ് താലിബാൻ നിലപാട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഏതാനും നാളുകളായി സ്ത്രീകൾക്ക് മേൽ അപരിഷ്കൃത നിയമങ്ങൾ അടിച്ചേൽപ്പിക്കുകയാണ്. കുടുംബകാര്യങ്ങൾ നോക്കി വീട്ടിലിരിക്കേണ്ടവരാണ് സ്ത്രീകൾ എന്നാണ് താലിബാൻ പറയുന്നത്.
Comments