തൂക്കുകയറിന് മുന്നിലേയ്ക്ക് ചിരിച്ചുകൊണ്ട് കയറിയ വിപ്ലവകാരി: ഭഗത് സിംഗിന്റെ ജന്മദിനത്തിൽ ഓർമ്മ പുതുക്കി രാഷ്ട്രം
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തൂക്കുകയറിന് മുന്നിലേയ്‌ക്ക് ചിരിച്ചുകൊണ്ട് കയറിയ വിപ്ലവകാരി: ഭഗത് സിംഗിന്റെ ജന്മദിനത്തിൽ ഓർമ്മ പുതുക്കി രാഷ്‌ട്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2021, 10:43 pm IST
FacebookTwitterWhatsAppTelegram

തൂക്കുകയറിന് മുന്നിലേയ്‌ക്ക് ചിരിച്ചുകൊണ്ട് കയറിപ്പോയ വിപ്ലവകാരി, ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിലെ ജ്വലിക്കുന്ന അഗ്നി നക്ഷത്രം, ഭഗത് സിംഗ്. രാജ്യം സ്വന്ത്രമായി വർഷങ്ങൾ കഴിഞ്ഞിട്ടും ജനങ്ങളിന്നും നെഞ്ചേറ്റുന്ന പോരാളിയുടെ 114-ാം ജന്മദിനമാണിന്ന്. അവസാന ശ്വാസം വരെ ഭാരതാംബയുടെ വിമോചനത്തിനായി പോരാടിയ ധീരദേശാഭിമാനിയുടെ ജന്മദിനം ആഘോഷിക്കുകയാണ് രാഷ്‌ട്രം.

1907 സെപ്റ്റംബർ 28ന് പഞ്ചാബിലെ ബൽഗ -ലായപ്പൂരിൽ സ്വാതന്ത്ര്യ സമര സേനാനികളായ കുഷൻസിംഗിന്റെയും വിദ്യാവതിയുടെയും മകനായാണ് ഭഗത് സിംഗ് ജനിക്കുന്നത്. രാജ്യത്തെയാകെ ഞെട്ടിച്ച ജാലിയൻ വാലാബാഗ് നടക്കുമ്പോൾ ഭഗത് സിംഗിന് വയസ്സ് 12. മനുഷ്യ മനസ്സിനെ മരവിക്കുന്ന ആ ബാലനിൽ ദേശഭക്തി ആളിക്കത്താനിടയാക്കി. ജാലിയൻ വാലാബാഗ് സന്ദർശിച്ച ഭഗത് സിംഗ് അവിടെ നിന്നെടുത്ത ചോരയും മണ്ണും ഒരു ചെറിയ കുപ്പിയിലാക്കി തന്റെ മുറിയിൽ സൂക്ഷിക്കുകയും 23- ാം വയസ്സിൽ തൂക്കിലേറ്റും വരെ ആ അഗ്‌നി അണയാതെ സൂക്ഷിക്കുകയും ചെയ്തു.

1920 ൽ മഹാത്മാഗാന്ധി നിസ്സഹകരണ പ്രസ്ഥാനം തുടങ്ങിയപ്പോൾ 13-ാം മത്തെ വയസ്സിൽ ഭഗത് സിംഗ് പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനായി. നിസ്സഹകരണത്തിന്റെ ഭാഗമായി അദ്ദേഹം ദയാനന്ദ് ആംഗ്ലോ വേദിക് സ്‌കൂൾ ഉപേക്ഷിച്ചു. ലാഹോറിലുള്ള നാഷണൽ കോളേജിൽ ചേർന്നു. പഠനവിഷയങ്ങളിലും പാഠ്യേതരകാര്യങ്ങളിലും ഭഗത് ഒരേ പോലെ പ്രാമുഖ്യം നൽകിയിരുന്നു.

ചരിത്രവും രാഷ്‌ട്രതന്ത്രവും ഭഗതിന്റെ ഇഷ്ട വിഷയങ്ങളായിരുന്നു. വിപ്ലവം കൊണ്ട് മാത്രമെ ബ്രിട്ടീഷുകാരെ തുരത്താനാകൂ എന്ന് ഭഗത് സിംഗ് വിശ്വസിച്ചു. ഗാന്ധിജിയുടെ അഹിംസയിലൂടെ സ്വാതന്ത്ര്യം നേടുകയെന്ന ആശയത്തോട് പൊരുത്തപ്പെടാൻ പിന്നീട് ഭഗത് സിംഗിന് കഴിയാതെ വന്നു. കാരണം ബ്രിട്ടീഷുകാർ നിരായുധരായ ഇന്ത്യക്കാരെ അത്തരത്തിലാണ് നേരിട്ടത്. കൂടാതെ ചൗരി ചൗരാ സംഭവത്തെ തുടർന്നുണ്ടായ കലാപങ്ങളിൽ നിരപരാധികളായ ഗ്രാമീണരെ ബ്രിട്ടീഷ് പട്ടാളം വധിച്ചിരുന്നു. ഇത്തരം സംഭവങ്ങൾ വിപ്ലവത്തിന്റെ പാത സ്വീകരിക്കുവാനുള്ള ഭഗത് സിംഗിന്റെ തീരുമാനത്തെ ഉറപ്പിക്കുകയായിരുന്നു. ലാലാ ലജ്പത് റായിയുടെ മരണം നേരിട്ടു കണ്ട ഭഗത് സിംഗ് അതിന് കാരണക്കാരനായ പോലീസ് സൂപ്രണ്ട് ജെ.എ സ്‌കോട്ടിനോട് പകരം ചോദിക്കുമെന്ന് പ്രതിജ്ഞയെടുത്തു.

ചോരക്കു ചോര എന്ന സന്ദേശമാണ് ബ്രിട്ടന് നൽകേണ്ടത് എന്ന അഭിപ്രായമാണ് ഭഗത് മുന്നോട്ടു വെച്ചത്. ഈ കൃത്യത്തിനായി ഭഗത് സിംഗും, രാജ് ഗുരുവും, ചന്ദ്രശേഖർ ആസാദും നിയോഗിക്കപ്പെട്ടു. എന്നാൽ സ്‌കോട്ടിനു പകരം ജോൺ സൗണ്ടേഴ്സ് എന്ന പോലീസ് ഉദ്യോഗസ്ഥനാണ് വധിക്കപ്പെട്ടത്. ഈ കർത്തവ്യത്തിൽ പങ്കെടുത്ത ജയഗോപാൽ എന്ന പ്രവർത്തകനാണ് പിന്നീട് കൂറുമാറി ജോൺ സൗണ്ടേഴ്സ് കേസിൽ ഭഗത് സിംഗിനേയും സുഹൃത്തുക്കളേയും ഒറ്റുകൊടുത്തത്.

1930 മെയ് അഞ്ചു മുതൽ 1930 സെപ്തംബർ 10 വരെ നടന്ന വിചാരണയ്‌ക്കൊടുവിൽ സുഖ്‌ദേവ്, ഭഗത് സിംഗ്, രാജ് ഗുരു എന്നിവരെ മരണം വരെ തൂക്കിലേറ്റാൻ വിധിച്ചു. ബാക്കിയുള്ള 12 പേരെ ജീവപര്യന്തം തടവിനും വിധിച്ചു. മാപ്പപേക്ഷ നൽകിയാൽ വധശിക്ഷയൊഴിവാകുമെന്നിരിക്കേ മാതൃരാജ്യത്തിന്റെ അഭിമാനത്തിനപ്പുറം മറ്റൊന്നിനും സ്ഥാനമില്ലെന്ന ഉറച്ചനിലപാടിലായിരുന്നു ഭഗത്സിംഗ് അടക്കമുള്ള ധീര ദേശാഭിമാനികൾ.

മൃതശരീരങ്ങൾ പുറത്തു കാത്തുനിന്ന ബന്ധുക്കളേയോ സുഹൃത്തുക്കളേയോ അറിയിക്കാതെ ജയിലിന്റെ പുറകുവശത്തെ മതിലു പൊളിച്ച് ലാഹോറിൽ നിന്നും അറുപതു കിലോമീറ്റർ അകലെയുള്ള ഗന്ധ സിംഗ് വാല ഗ്രാമത്തിൽ വെച്ച് അഗ്‌നിക്കിരയാക്കി. ചാരം, സത്‌ലജ് നദിയിലൊഴുക്കി ബ്രട്ടീഷുകാർ പ്രതികാരം തീർത്തു. ഭഗത് സിംഗിന്റെ മൃതശരീരത്തിനെപോലും അവർ ഭയപ്പെട്ടിരുന്നുവെന്ന് വ്യക്തം. വാക്കുകളിലും പ്രവർത്തിയിലും അഗ്നി പടർത്തിയ പോരാളിയായി ഭഗത് സിംഗ് ജനമനസുകളിൽ അനശ്വരനാകുന്നതും അതുകൊണ്ടു തന്നെയാണ്.

ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies