സ്‌നേഹതീരം മുതൽ കർദുങ്കലാപാസ് വരെ; ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞ് അരുൺദേവിന്റെ സൈക്കിൾ യാത്ര
Monday, November 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

സ്‌നേഹതീരം മുതൽ കർദുങ്കലാപാസ് വരെ; ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞ് അരുൺദേവിന്റെ സൈക്കിൾ യാത്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2021, 11:44 am IST
FacebookTwitterWhatsAppTelegram

തൃശൂർ: 67 ദിനങ്ങൾ കൊണ്ട് അരുൺദേവ് സൈക്കിളിൽ സഞ്ചരിച്ചത് 8000 കിലോമീറ്റർ. അത്ഭുതമെന്ന് തോന്നാവുന്ന ദൂരം താണ്ടാൻ അരുണിന് കരുത്തായത് തന്റെ ദൃഢനിശ്ചയം ഒന്നു കൊണ്ട് മാത്രം. ഇന്ത്യയുടെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്കൊരു യാത്ര. ഇതായിരുന്നു ഈ തളിക്കുളത്തുകാരൻ ദീർഘകാലമായി കണ്ടിരുന്ന സ്വപ്‌നം. കഠിനാധ്വാനവും സ്ഥിരോത്സാഹവും കൊണ്ട് സ്വപ്‌നയാത്ര യാഥാർഥ്യമാക്കിയതിന്റെ ആവേശത്തിലാണ് ഇപ്പോൾ അരുൺ.

തൃശൂർ തളിക്കുളം സ്‌നേഹതീരത്തു നിന്നു ആരംഭിച്ച യാത്ര വടക്കേ ഇന്ത്യയുടെ അറ്റമായ ലഡാക്കിലേക്ക് എത്തിച്ചേരാൻ 67 ദിവസങ്ങൾ വേണ്ടിവന്നു. ഓഗസ്റ്റ് അഞ്ചിന് സ്‌നേഹതീരത്തുനിന്നും രാവിലെ എട്ടിനാണ് യാത്ര ആരംഭിച്ചത്. തന്റെ ലക്ഷ്യസ്ഥാനമായ കർദുങ്കലാപാസിൽ 40 ദിവസങ്ങൾ കൊണ്ട് എത്തിച്ചേർന്നു. ഈ യാത്രയിൽ അനുഭവിച്ചറിഞ്ഞത് വ്യത്യസ്തമായ കാലാവസ്ഥ, വൈവിധ്യമേറിയ ഭക്ഷണം, വിവിധ ഭാഷകൾ,ആചാരങ്ങൾ, സംസ്‌കാരങ്ങൾ അക്ഷരാർഥത്തിൽ ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞുളള യാത്ര.

ഇന്ത്യയുടെ വടക്കേ അറ്റമായ കർദുങ്കലാപാസിൽ എത്തിയപ്പോൾ മൈനസ് 2 ഡിഗ്രിയാണ് തണുപ്പുളള കാലാവസ്ഥയാണ് അരുണിനെ വരവേറ്റത്. കേരളത്തിൽ നിന്നും തികച്ചും വിഭിന്നമായ കാലാവസ്ഥ. എന്നാൽ ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോൾ കൊടും തണുപ്പിലും ഊഷ്മളതയാണ് അനുഭവപ്പെട്ടത്. യാത്രയിലുടനീളം അപ്രതീക്ഷിതമായ ചില തടസ്സങ്ങൾ നേരിട്ടുവെങ്കിലും നിശ്ചയദാർഢ്യത്തോടെ മുന്നോട്ട് പോയി.

ഒരു ദിവസം 150 കിലോമീറ്റർ ദൂരമാണ് അരുൺ യാത്രയ്‌ക്കായി ചിട്ടപ്പെടുത്തിയിരുന്നത്. ദിവസവും രാവിലെ അഞ്ചിന് ആരംഭിക്കുന്ന സൈക്കിൾ യാത്ര വൈകീട്ട് ആറിനോ ഏഴിനോ അവസാനിപ്പിക്കും. അപരിചിതമായ സ്ഥലങ്ങളിൽ കടകളൊക്കെ അടയ്‌ക്കുന്നതിനു മുമ്പ് എത്തിച്ചേരും. ഏതെങ്കിലും ഒരു കടയുടമയോട് അനുവാദം ചോദിച്ചശേഷം സ്ഥാപനത്തിനു മുന്നിൽ ടെന്റ് ഒരുക്കും. രാത്രി അവിടെ കഴിയും.

കട പൂട്ടുന്നതിനുമുമ്പ് മൊബൈൽ ചാർജ് ചെയ്യാനും ശ്രമിക്കും. വയറിന് കുഴപ്പങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ വെജിറ്റേറിയൻ ഭക്ഷണമാണ് കഴിച്ചിരുന്നത്. കേരളത്തിലും കർണ്ണാടകയിലും മൃഗങ്ങളുടെ ശല്യം ഉണ്ടായെങ്കിലും മറ്റൊരിടത്തും അത് അനുഭവപ്പെട്ടില്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് പോകുന്തോറും നഗരങ്ങൾ ബൈപ്പാസ് റോഡിൽ നിന്നും ദൂരത്തിൽ ആയതുകൊണ്ട് സൈക്കിൾ മെയിൻറനൻസ് ചെയ്യുന്നത് ശ്രമകരമായിരുന്നു.

ഓരോ 300 കിലോമീറ്ററിലും സൈക്കിളിന്റെ വീൽ ബെയറിങ്ങിലെ ബോളുകൾ മാറ്റണം. ഗുജറാത്തിൽ ഒരിടത്ത്‌വച്ച് ടയർ പൊട്ടിയത് മറക്കാനാകാത്ത അനുഭവമാണെന്ന് അരുൺ ഓർക്കുന്നു. ഞായറാഴ്ച ആയതിനാൽ കടകൾ തുറന്നിരുന്നില്ല. എന്നാൽ സ്വദേശിയായ ഒരാൾ ബൈക്കിനു പുറകിൽ സൈക്കിളും ഏറ്റി അരുണിനെയും കൊണ്ടുപോയതും നന്ദിയോടെ സ്മരിക്കുന്നു. കടക്കാരനെ വീട്ടിൽ പോയി വിളിച്ചുകൊണ്ടുവന്ന് കട തുറപ്പിച്ചാണ് സൈക്കിൾ ടയർ മാറ്റിയത്.

കോഴിക്കോട്, മംഗലാപുരം, ഗോവ, മഹാരാഷ്‌ട്ര, ഹരിയാന,പഞ്ചാബ്, ജമ്മു, കാശ്മീർ വഴിയാണ് ലഡാക്കിലേക്ക് അരുൺ യാത്ര ചെയ്തത്. 4750 കി.മീ ദൂരമാണ് സൈക്കിൾ ചവിട്ടിയത്. 40 ദിവസങ്ങൾ അതിനു വേണ്ടി എടുത്തു. തിരിച്ച് ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, ആന്ധ്ര, തമിഴ്‌നാട്, സേലം കോയമ്പത്തൂർ, പാലക്കാട് വഴി 3800 കിലോമീറ്റർ സൈക്കിൾ ചവിട്ടി കൊണ്ടുതന്നെ തിരിച്ച് നാട്ടിലേക്കുള്ള യാത്രയും. മൊത്തം 8000 കിലോമീറ്റർ.

67 ദിവസങ്ങൾ കൊണ്ട് 17 സംസ്ഥാനങ്ങളിലൂടെ യാത്രചെയ്തു. യാത്രക്കൊടുവിൽ അരുണിന്റെ ഭാരം 20 കിലോയോളം കുറഞ്ഞു. എല്ലാ വൈതരണികളും തരണം ചെയ്ത് തളിക്കുളത്തെ വീട്ടിൽ തിരിച്ചെത്തിയ അരുണിനെ നാട്ടുകാരും സുഹൃത്തുകളും ചേർന്ന് വീരോചിതമായ സ്വീകരണത്തോടെയാണ് വരവേറ്റത്. തൊഴുത്തുംപറമ്പിൽ സതീഷന്റെയും റെജീനയുടെയും മകനാണ് അരുൺദേവ്.

 

 

 

 

Tags: Thrissurladakh
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

​ഗുരുവായൂരപ്പനെ കണ്ട് ദർശനപുണ്യം തേടി മുകേഷ് അംബാനി; ദേവസ്വം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്കായി 15 കോടി കൈമാറി

പ്രമുഖർ കളത്തിലിറങ്ങും; ബിജെപിക്ക് വേണ്ടി ജനവിധി തേടാൻ മുൻ DGP ആർ ശ്രീലേഖയും, തിരുവനന്തപുരം കോർപ്പറേഷനിലെ സ്ഥാനാർത്ഥിപട്ടിക പുറത്തുവിട്ട് രാജീവ് ചന്ദ്രശേഖർ

ഭോപ്പാലിൽ വാഹനാപകടം; മലയാളികളായ കയാക്കിം​ഗ് താരങ്ങൾക്ക് ദാരുണാന്ത്യം

പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു, തിരുവനന്തപുരം SAT ആശുപത്രിയിൽ ചികിത്സാ പിഴവ്, ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് വലിയ അനാസ്ഥ ഉണ്ടായെന്ന് കുടുംബം

രഹസ്യവിവരത്തെ തുടർന്ന് പരിശോധന, എക്സൈസിനെ കണ്ടതോടെ മെത്താഫിറ്റമിൻ അടങ്ങിയ കവർ വിഴുങ്ങി; യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വന്തം രാജ്യത്തെ കുറിച്ച് പാടിയതിൽ എന്താണ് തെറ്റ്, ദേശഭക്തിഗാനം പാടുന്ന കുട്ടികളെ അനുമോദിക്കണം, അഭിപ്രായസ്വാതന്ത്ര്യം അവ​ഗണിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് ഓർമിപ്പിച്ച് രാജീവ് ചന്ദ്രശേഖർ

Latest News

മകനെ കൊലപ്പെടുത്തിയെന്ന് ഭർത്താവിന്റെ വെളിപ്പെടുത്തൽ; സ്വവർ​ഗാനുരാ​ഗിയായ ദമ്പതികൾ അറസ്റ്റിൽ, കുറ്റസമ്മതം നടത്തുന്ന ശബ്ദസന്ദേശം പൊലീസിന്

ജപ്പാനിൽ ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് ; തീര​ദേശവാസികൾ ജാ​ഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്

ഇന്ത്യ തിരയുന്ന കൊടുംകുറ്റവാളികൾ; യുഎസിലും ജോർജിയയിലുമായി 2 ബിഷ്ണോയി സംഘാം​​ഗങ്ങൾ അറസ്റ്റിൽ

“മനുഷ്യാവകാശലംഘനം തുടരുന്നു”; ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ​ജി20 ഉച്ചകോടിയിൽ യുഎസ് പങ്കെടുക്കില്ലെന്ന് ട്രംപ്

സമാധാനം, സാമൂഹ്യസേവനം, സ്നേഹം; കെകേലി സമാധാന പുരസ്കാരം സദ്ഗുരു ശ്രീമാതാ അമൃതാനന്ദമയി ദേവിക്ക്

“ബിജെപിയുടെ രാഷ്‌ട്രീയ ഇച്ഛാശക്തിയുടെ ഉദാഹരണമാണ് വന്ദേഭാരത്”: പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

വീടിന്റെ ചുമരിടി‍‍ഞ്ഞുവീണ് അപകടം, പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ ബു​ദ്ധിമുട്ടിയതായി ബന്ധുക്കൾ, മൊബൈൽ സി​ഗ്നലിലാത്തതിനാൽ വിവരമറിക്കാനും വൈകി; അട്ടപ്പാടിയിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

“യുദ്ധത്തിന് തയാറാണ്”, സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്​ഗാനിസ്ഥാൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies