തിരുവനന്തപുരം: തനിച്ച് താമസിക്കുന്ന വയോധികയ്‌ക്ക് 14,571 രൂപയുടെ വെള്ളക്കരം നൽകിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ.ഭർത്താവ് മരിച്ച് 75 വയസുള്ള രോഗിയായ സ്ത്രീയുടെ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ശാസ്തമംഗലം സൂര്യഗാർഡൻസിൽ താമസിക്കുന്ന പത്മജയാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ജല അതോറിറ്റി പേരൂർക്കട അസിസ്റ്റന്റ് എഞ്ചിനീയർ അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടത്. കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനികാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്.
പൈപ്പിലെ ലീക്കിനെ തുടർന്നാണ് വൻ തുകയുടെ ബിൽ നൽകിയതെന്നാണ് പരാതിയിൽ പറയുന്നത്. കൂടാതെ ഉയർന്ന തുക ഈടാക്കിയതിനെ തുടർന്ന് ജല അതോറിറ്റിയിൽ പരാതിയുമായി പോയപ്പോൾ മോശമായി പെരുമാറിയ അതോറിറ്റി ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്നും വയോധിക ആവശ്യപ്പെട്ടു.
Comments