വയനാട്ടിൽ : വയനാട്ടിൽ നിർബന്ധിത മതപരിവർത്തനം നടത്താൻ ശ്രമിച്ച മുസ്ലീം ലീഗ് നേതാവിനെതിരെ പരാതിയുമായി യുവതി. മുസ്ലീം ഓർഫനേജ് ക്യാമ്പസ് മാനേജർ ഉസ്മാൻ കോയ തങ്ങൾക്കെതിരെയാണ് യുവതി പരാതി നൽകിയത്. ഓർഫനേജ് ഹോസ്റ്റലിൽ നേരത്തെ സെക്യൂരിറ്റി ജോലി ചെയ്ത യുവതിയാണ് പരാതിക്കാരി. കൽപ്പറ്റ പോലീസിലാണ് യുവതി പരാതി നൽകിയത്.
അഞ്ച് വർഷമായി ക്യാമ്പസിൽ ജോലി ചെയ്തുവരികയായിരുന്നു ഇവർ. ലൈംഗികമായി പീഡിപ്പിച്ച ശേഷം ഉസ്മാൻ കോയ തന്നെ നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിച്ചുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. തന്നോട് മോശമായ രീതിയിൽ പെരുമാറിയപ്പോൾ ആദ്യം ചെറുത്ത് നിന്നു. അതോടെ മാനേജർ തന്നെ ജോലിയിൽ നിന്ന് മാറ്റി നിർത്തി. തുടർന്ന് കഷ്ടപ്പാടുകൾ കാരണം ഉന്നത അധികൃതരുടെ സഹായത്തോടെയാണ് വീണ്ടും ജോലിയിലേക്ക് പ്രവേശിച്ചതെന്ന് യുവതി പറയുന്നു
കഴിഞ്ഞ ഓഗസ്റ്റിലാണ് സംഭവം നടന്നത്. സെക്യൂരിറ്റി മുറിയിലെത്തിയ ഉസ്മാൻ കോയ തന്നെ ബലമായി പീഡിപ്പിച്ചുവെന്ന് യുവതി പറഞ്ഞു. സംഭവം പുറത്തറിഞ്ഞാൽ ജോലിയിൽ നിന്നും പിരിച്ചുവിടുമെന്നും യുവതിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നും ഭീഷണി മുഴക്കി. ക്യാമ്പസ് അധികൃതരും ഇതിനെ പിന്തുണച്ചുവെന്നും യുവതി പറയുന്നു.
മുസ്ലീം ഓർഫണേജ് ക്യാമ്പസിൽ ലൗ ജിഹാദാണ് നടക്കുന്നത് എന്ന് യുവതിയുടെ ഭർത്താവ് ജനം ടിവിയോട് പറഞ്ഞു. അഞ്ച് വർഷമായി അവിടെ ജോലി ചെയ്തുവരികയാണ് യുവതി. എന്നാൽ വളരെ മോശമായ രീതിലാണ് ക്യാമ്പസ് അധികൃതർ ഭാര്യയോട് പെരുമാറിയത്. പ്രശ്നം പുറത്തറിഞ്ഞതിനെ തുടർന്ന് സ്ഥാപനത്തിന്റെ ട്രഷറർ ആയ ഖാദർ തന്നെ ഫോണിൽ ബന്ധപ്പെട്ടു. ഈ വിവരം മറ്റാരും അറിയരുതെന്നാണ് ഖാദർ പറഞ്ഞത്. തുടർന്ന് തന്നെയും വിളിച്ചുവരുത്തി അപമാനിച്ചുവെന്ന് ഭർത്താവ് പറയുന്നു. അഞ്ച് സെന്റ് സ്ഥലവും വാർപ്പ് വീടും നൽകി മുസ്ലീം ലീഗ് നേതാക്കൾ പ്രശ്നം ഒതുക്കിതീർക്കാൻ ശ്രമിച്ചുവെന്നും ഭർത്താവ് ആരോപിച്ചു.
Comments