ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കിയ രാജ്യത്ത് പട്ടിണിയോ? പട്ടികയല്ല, കാണേണ്ടത് വസ്തുതയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ
Sunday, November 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കിയ രാജ്യത്ത് പട്ടിണിയോ? പട്ടികയല്ല, കാണേണ്ടത് വസ്തുതയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2021, 01:05 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ആഗോള പട്ടിണി സൂചിക റിപ്പോർട്ടിനെ തളളി കേന്ദ്രമന്ത്രി വി മുരളീധരൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അക്കമിട്ട് നിരത്തി നിഷേധിച്ചത്. പട്ടികയല്ല, കാണേണ്ടത് വസ്തുത എന്ന പോസ്റ്റിൽ നാല് ചോദ്യങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്.

നരേന്ദ്രമോദി അധികാരത്തിലേറുന്നതിനും മുമ്പ്, 2012ലും 2013ലും ഇതേ പട്ടികയിൽ പാകിസ്താൻ
അടക്കമുള്ള അയൽരാജ്യങ്ങളെക്കാൾ ഇന്ത്യ പിന്നിലായിരുന്നില്ലേ? ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കിയ ഒരു രാജ്യം പട്ടിണിക്കാര്യത്തിൽ ഉത്തരകൊറിയയെക്കാൾ (2017) പിന്നിലെന്ന് പറയുന്ന പട്ടികയെ നിങ്ങൾ മുഖവിലയ്‌ക്കെടുക്കുമോ? പോഷകാഹാരക്കുറവ്, ശിശുമരണം,ശരീര ശോഷണം, മുരടിപ്പ് എന്നിവയിൽ സ്ത്രീസമത്വത്തിനും ഗർഭകാല പരിചരണത്തിനും മുഖ്യപരിഗണന നൽകുന്ന ഇന്ത്യ ,അഫ്ഗാനിസ്ഥാനെക്കാൾ (2018) മോശമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?

80 കോടിയിലധികം ജനങ്ങൾക്ക് കോവിഡ്കാലത്ത് സൗജന്യ ഭക്ഷ്യധാന്യം ഉറപ്പാക്കിയ രാജ്യത്തെക്കാൾ ആഭ്യന്തര യുദ്ധവും ഭീകരവാദവും രാഷ്‌ട്രീയ അനിശ്ചിതാവസ്ഥയും നിറഞ്ഞ അയൽരാജ്യങ്ങളിൽ സ്ഥിതി മെച്ചമായിരുന്നെന്നു പറയുന്ന പട്ടികയെ നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? ഇതായിരുന്നു അദ്ദേഹത്തിന്റെ ഫേസ്്ബുക്ക് പോസ്റ്റിൽ ഉന്നയിച്ച ചോദ്യങ്ങൾ.

സൂചികയിൽ ഗുരുതരമായ പിഴവുണ്ടെന്ന് കേന്ദ്രസർക്കാർ നേരത്തെ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. കൊറോണ കാലത്ത് പോലും രാജ്യത്തെ ജനങ്ങൾക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനുള്ള സർക്കാരിന്റെ ശ്രമത്തെ പൂർണമായും അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള റിപ്പോർട്ടാണിത്. സർക്കാർ നടത്തിയ പ്രവർത്തനങ്ങളുടെ വിവരങ്ങൾ ലഭ്യമാണെന്നും കേന്ദ്രം വ്യക്തമാക്കി.

പോഷകാഹാരക്കുറവ് നേരിടുന്ന ജനസംഖ്യയെ ആസ്പദമാക്കി തയ്യാറാക്കുന്ന ഈ സൂചികയിൽ ഗുരുതര പിഴവുണ്ട്. അടിസ്ഥാനപരമായ വസ്തുതകൾ സൂചിക തയ്യാറാക്കുമ്പോൾ കണക്കിലെടുത്തിട്ടില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഗ്ലോബൽ ഹംഗർ റിപ്പോർട്ടിന്റെ പ്രസിദ്ധീകരണ ഏജൻസികളായ കൺസേൺ വേൾഡ് വൈഡ്, വെൽറ്റ് ഹംഗർ ഹിൽഫ് എന്നിവർ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിന് മുൻപ് കൃത്യമായ പഠനമോ പരിശോധനയോ നടത്തിയിട്ടില്ല.

നാല് ചോദ്യങ്ങളടങ്ങിയ അഭിപ്രായ സർവ്വേയാണ് സൂചിക തയ്യാറാക്കുന്നതിന് അവലംബിച്ചത്. സർവ്വേ നടത്തിയത് ടെലിഫോണിലൂടെയായിരുന്നു. ഇത് ശാസ്ത്രീയ രീതിയല്ലെന്നും കേന്ദ്രം ആരോപിച്ചു. ആളോഹരി, ഭക്ഷ്യധാന്യ ലഭ്യത, പോഷകാഹാരക്കുറവ് എന്നിവ കണ്ടെത്താനുള്ള ശാസ്ത്രീയമായ രീതികൾ ഇതിനായി സ്വീകരിച്ചില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

പോഷകാഹാര കുറവ് ശാസ്ത്രീയമായി കണ്ടെത്തുന്നതിന് വ്യക്തികളുടെ ശരീര ഭാരവും ഉയരവും അറിയേണ്ടതുണ്ട്. സർക്കാരിൽനിന്നോ മറ്റെവിടെയെങ്കിലും നിന്നോ ഭക്ഷ്യധാന്യം ലഭിച്ചിട്ടുണ്ടോ എന്ന ഒരു ചോദ്യവും ഈ സർവ്വേയിൽ ഉൾപ്പെട്ടിരുന്നില്ല. സർവ്വേയിലെ ജനങ്ങളുടെ പങ്കാളിത്തം പോലും സംശയാസ്പദമാണെന്ന് കേന്ദ്രസർക്കാർ പറയുന്നു.

ഐറിഷ് ജീവകാരുണ്യ സ്ഥാപനമായ കണ്സേൺ വേൾഡ് വൈഡും ജർമ്മൻ സംഘടനയായ വെൽറ്റ് ഹങ്കർ ഹിൽഫെയും ചേർന്നാണ് റിപ്പോർ്ട്ട് തയ്യാറാക്കിയത്. പോഷകാഹാര കുറവ്, ശിശുമരണ നിരക്ക്, ശരീര ശോഷണം, വളർച്ചാ മുരടിപ്പ് എന്നീ സൂചകങ്ങൾ അടിസ്ഥാനമാക്കിയാണ് ആഗോള പട്ടിണി സൂചിക തയ്യാറാക്കുന്നത്.

Tags: v.muraleedharanGlobal Hunger Index
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഭോപ്പാലിൽ വാഹനാപകടം; മലയാളികളായ കയാക്കിം​ഗ് താരങ്ങൾക്ക് ദാരുണാന്ത്യം

ജപ്പാനിൽ ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് ; തീര​ദേശവാസികൾ ജാ​ഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്

പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു, തിരുവനന്തപുരം SAT ആശുപത്രിയിൽ ചികിത്സാ പിഴവ്, ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് വലിയ അനാസ്ഥ ഉണ്ടായെന്ന് കുടുംബം

ഇന്ത്യ തിരയുന്ന കൊടുംകുറ്റവാളികൾ; യുഎസിലും ജോർജിയയിലുമായി 2 ബിഷ്ണോയി സംഘാം​​ഗങ്ങൾ അറസ്റ്റിൽ

“മനുഷ്യാവകാശലംഘനം തുടരുന്നു”; ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ​ജി20 ഉച്ചകോടിയിൽ യുഎസ് പങ്കെടുക്കില്ലെന്ന് ട്രംപ്

സമാധാനം, സാമൂഹ്യസേവനം, സ്നേഹം; കെകേലി സമാധാന പുരസ്കാരം സദ്ഗുരു ശ്രീമാതാ അമൃതാനന്ദമയി ദേവിക്ക്

Latest News

രഹസ്യവിവരത്തെ തുടർന്ന് പരിശോധന, എക്സൈസിനെ കണ്ടതോടെ മെത്താഫിറ്റമിൻ അടങ്ങിയ കവർ വിഴുങ്ങി; യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വന്തം രാജ്യത്തെ കുറിച്ച് പാടിയതിൽ എന്താണ് തെറ്റ്, ദേശഭക്തിഗാനം പാടുന്ന കുട്ടികളെ അനുമോദിക്കണം, അഭിപ്രായസ്വാതന്ത്ര്യം അവ​ഗണിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് ഓർമിപ്പിച്ച് രാജീവ് ചന്ദ്രശേഖർ

“ബിജെപിയുടെ രാഷ്‌ട്രീയ ഇച്ഛാശക്തിയുടെ ഉദാഹരണമാണ് വന്ദേഭാരത്”: പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

വീടിന്റെ ചുമരിടി‍‍ഞ്ഞുവീണ് അപകടം, പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ ബു​ദ്ധിമുട്ടിയതായി ബന്ധുക്കൾ, മൊബൈൽ സി​ഗ്നലിലാത്തതിനാൽ വിവരമറിക്കാനും വൈകി; അട്ടപ്പാടിയിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

“യുദ്ധത്തിന് തയാറാണ്”, സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്​ഗാനിസ്ഥാൻ

“പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള വരികൾ കമ്യൂണിസ്റ്റ് സർക്കാരിനെ പുളകം കൊള്ളിച്ചു, വേടനെതിരെയുള്ള 3 പീഡനപരാതികൾ മരിവിച്ചതും ഇതുകൊണ്ടാണ്” ; വേടന് അവാർഡ് നൽകിയതിനെതിരെ ആർ ശ്രീലേഖ

“ബിഹാർ തെരഞ്ഞെടുപ്പിൽ നിന്ന് മുങ്ങാനാണ് ചിലർ പരിശീലിക്കുന്നത്”; പ്രചാരണത്തിനിടെ കുളത്തിൽ ചാടിയ രാ​ഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ആർട്ട് ഓഫ് ലിവിം​ഗ് ബെംഗളൂരു ആശ്രമം സംഘടിപ്പിക്കുന്ന ജാപ്പനീസ് ഭാഷാ അക്കാദമി; ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറും മുൻരാഷ്‌ട്രപതി രാംനാഥ് കോവിന്ദും ചേർന്ന് ഉദ്‌ഘാടനം ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies