ന്യൂഡൽഹി: ആസിയാൻ രാജ്യങ്ങൾക്ക് ഇനി പ്രതീക്ഷ ഇന്ത്യയെ മാത്രം. കൊറോണ കാലത്തും തുടർന്നുള്ള സാമ്പത്തിക തകർച്ചയിലും സഹായിച്ച ഇന്ത്യയുടെ കരുത്തിൽ വിശ്വാസമർപ്പിക്കുകയാണ് ആസിയാൻ രാജ്യങ്ങൾ. കിഴക്കൻ രാജ്യങ്ങളുടെ ചുമതല വഹിക്കുന്ന ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി റിവാ ഗാംഗുലി ദാസാണ് ആസിയാൻ രാജ്യങ്ങളുടെ പ്രതീക്ഷകൾ പങ്കുവെച്ചത്.
കൊറോണ വഴിമാറുന്ന സാഹചര്യത്തിൽ വാണിജ്യ-പ്രതിരോധ രംഗത്തെ സൈബർ സെക്യൂ രിറ്റി മേഖലശക്തിപ്പെടുത്തുന്ന തിരക്കിലാണ് ആസിയാൻ രാജ്യങ്ങൾ. ഇന്ത്യയിലാണ് അവരുടെ പ്രതീക്ഷ. ആഗോളതലത്തിൽ വിവരസാങ്കേതിക മേഖലയിൽ സഹായിക്കാൻ സാധിക്കുന്ന ഏഷ്യൻ ശക്തിയെന്ന നിലയിലാണ് ഇന്ത്യയെ സമീപിച്ചിരിക്കുന്നത്. ആസിയാനിലെ പത്തുരാജ്യങ്ങളിൽ സൈനിക ഭരണം നടക്കുന്ന മ്യാൻമറിനെ മറ്റ് രാജ്യങ്ങൾ അകറ്റിനിർത്തിയിരിക്കുകയുമാണ്.
വ്യാപാര-വാണിജ്യ-പ്രതിരോധ രംഗത്തെ വിവിരസാങ്കേതിക മുന്നേറ്റത്തെ ചെറുരാജ്യ ങ്ങൾക്കും ഉപയോഗിക്കാനാകണമെന്ന ഇന്ത്യയുടെ തുറന്ന നിലപാടാണ് ആസിയാന് ആശ്വാസമാകുന്നതെന്നും റിവാ ഗാംഗുലി പറഞ്ഞു. ഇന്ത്യയിൽ വിജയിച്ച ആധാർകാർഡ് സംവിധാനം, ബാങ്കിംഗ് മേഖലയിലെ യു.പി.ഐ സംവിധാനം എന്നിവയുടെ സാദ്ധ്യതകളും ആസിയാൻ രാജ്യങ്ങൾ ചർച്ച ചെയ്തതായും റിവ പറഞ്ഞു.















