ലണ്ടൻ: ഇംഗ്ലീഷ് ഫുട്‌ബോൾ വമ്പന്മാർ വലവീശിപ്പിടിച്ചിരിക്കുന്നതാരം ഒരു ‘ചെറിയ വലിയ മീനാ’ണെന്ന് ഫുട്‌ബോൾ ലോകം. ഇപ്പോൾ ചർച്ചയാകുന്നതും ആഴ്‌സണൽ ടീമിലെടുത്തി രിക്കുന്ന താരത്തിന്റെ വിശേഷമാണ്.
ലണ്ടനിൽ ആഴ്‌സണൽ ടീമിലെടുത്തിരിക്കുന്ന താരം സയാൻ അലി സൽമാൻ എന്ന നാലുവയസ്സുകാരനാണ്. ആഴ്‌സണലിന്റെ ഭാവിതാരങ്ങളെ വാർത്തെടുക്കുന്ന അക്കാദമി യിലേക്കാണ് സയാനെ എടുത്തിരിക്കുന്നത്. പ്രാദേശിക ഗ്രൗണ്ടിൽ മുതിർന്നവരെ വെള്ളംകുടിപ്പിക്കുന്ന ഈ കാൽപന്തു കുരുന്ന് ഇനി ലോകോത്തര ക്ലബ്ബിന്റെ തണലിൽ വളരും. കാലുകൊണ്ട് മാന്ത്രികത സൃഷ്ടിക്കുന്ന കൊച്ചുതാരത്തെ യാദൃശ്ചികമായാണ് ക്ലബ്ബ് കണ്ടെത്തിയത്.
ലണ്ടനിലെ ഫസ്റ്റ് ടച്ച് ഫുട്‌ബോൾ അക്കാദമിയിൽ കളിക്കാൻ പോകുന്ന കുഞ്ഞു സയാന്റെ കഴിവ് ക്ലബ്ബിലെ പരിശീലകനായ ഓസ്റ്റിനാണ് തിരിച്ചറിഞ്ഞത്. പ്രതിഭകളെ തിരഞ്ഞു നടക്കുന്ന ആഴ്‌സണലിന്റെ സ്റ്റീഫൻ ഡീൻസാണ് സയാൻ ഭാവി ആഴ്‌സണൽ താരമാണെന്ന് ഉറപ്പിച്ചത്. ലോകഫുട്‌ബോൾ രംഗത്ത് ഒരു ടീമിൽ ഇടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞതാരമായിരിക്കുകയാണ് സയാൻ.
സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ കണ്ടാണ് ചിലർ സയാനെ തേടിയെത്തിയത്. വന്നത് ആഴ്‌സണലിന്റെ ക്ലബ്ബ് അധികൃതരാണെന്ന് അറിഞ്ഞതോടെ മാതാപിതാക്കളും ഞെട്ടി. ചെറുപ്രായത്തിൽ തന്നെ മികച്ച സന്തുലനവും കരുത്തുമാണ് സയാൻ പ്രദർശിപ്പി ച്ചിരുന്നതെന്ന് മാതാപിതാക്കളും പറയുന്നു.
നഴ്‌സറിയിൽ പോകുമ്പോഴും ഭാവിയിൽ ലോകഫുട്‌ബോളിൽ സയാൻ നിറയാൻ പോകുന്ന നിമിഷങ്ങളെ ഓർത്തിരിക്കുകയാണ് കൂട്ടുകാരും വീട്ടുകാരുമെല്ലാം. രണ്ടുപതിറ്റാണ്ടി നുള്ളിൽ ആഴ്‌സണൽ തങ്ങളുടെ ഭാവി ഉറപ്പിക്കുന്നത് ഈ താരത്തെ കണ്ടിട്ടാണെന്നും ആരാധകർ കമന്റുകളിടുകയാണ്.
Comments