മുംബൈ: ആഡംബരക്കപ്പലിലെ ലഹരിപാർട്ടിയുമായി ബന്ധപ്പെട്ട് ബോളിവൂഡിലെ കൂടുതൽ താരങ്ങൾ എൻസിബി നിരീക്ഷണത്തിൽ. നടി അനന്യ പാണ്ഡ്യ എൻസിബിയുടെ നിർദ്ദേശം പ്രകാരം ചോദ്യം ചെയ്യലിനായി ഓഫീസിൽ ഹാജരായി. അനന്യയുടെ വീട്ടിൽ നടത്തിയ റെയിഡിൽ മൊബൈൽഫോണും ലാപ്‌ടോപ്പും എൻസിബി പിടിച്ചെടുത്തു. എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കടെ, വിവി സിങ് എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ.
ആര്യൻഖാനിന്റെ വാട്‌സ്ആപ്പ് ചാറ്റിൽ പരാമർശിക്കപ്പെട്ട രണ്ട് താരങ്ങളാണ് പ്രധാനമായും എൻസിബിയുടെ ചോദ്യം ചെയ്യലിൽ ഉളളത്. ആര്യൻ ഖാൻ എത്രകാലമായി മയക്കുമരുന്ന് ഉപയോഗിക്കുന്നു,ആര്യനൊപ്പം നടി ലഹരി ഉപയോഗിച്ചിട്ടുണ്ടോ,ലഹരി മരുന്ന് എവിടെ നിന്ന് കിട്ടുന്നു തുടങ്ങിയവയാണ് ചോദ്യാവലിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അടുത്ത് ദിവസം മുതൽ ഷൂട്ടിങ് വേണ്ടെന്നും നിർദ്ദശിച്ചു. എൻസിബി വീണ്ടു ചോദ്യം ചെയ്യലിനായി വിളിപ്പിച്ചേക്കുമെന്ന് നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം. എന്നാൽ ഷാറുഖ് ഖാനിന്റെ വീട്ടിൽ റെയ്ഡ് നടത്തിയിട്ടില്ലെന്നാണ് സമീർ വാങ്കഡെ അറിയിച്ചത്. ചില രേഖകൾ ശേഖരിക്കാനാണ് ഷാറുഖിന്റെ മന്നത്തിൽ എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
Comments