കൊച്ചി : കാനകൾ സിമന്റിട്ട് വാർക്കുന്നതും അതിനുശേഷം അതിൽ വെള്ളം കെട്ടി നിർത്തുന്നതും എല്ലാവരും കണ്ടിട്ടുണ്ട് . എന്നാൽ ഒഴുകുന്ന വെള്ളത്തിൽ സിമന്റിട്ട് കാനപണി ചെയ്യുന്നത് കേരളത്തിൽ മാത്രമേ കാണാനാകൂ . ഇത്തരത്തിൽ പൊതുമരാമത്ത് ജോലിയിൽ കൃത്രിമം കാണിച്ച അസിസ്റ്റന്റ്റ് എഞ്ചിനിയര്‍, ഓവര്‍സിയര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. ഫോര്‍ട്ടുകൊച്ചി മാന്ത്രയില്‍ പ്രധാന റോഡിലെ കാനപണിയാണ് ഇത്തരത്തിൽ വെള്ളത്തിൽ സിമന്റിട്ട് ചെയ്തത് .
കാനയിൽ ഇറങ്ങി നിൽക്കുന്ന ഒരു ജോലിക്കാരൻ ഒഴുകിക്കൊണ്ടിരിക്കുന്ന വെള്ളത്തിൽ സിമന്റിടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു . ഒഴുകുന്ന വെള്ളത്തിലൂടെ തന്നെ അയാൾ സിമന്റ് ഉറപ്പിക്കുന്നു. മഴ കാരണം നിറഞ്ഞ കാനയിലാണ് അയാൾ സിമന്റിട്ടു വാർക്കാൻ ശ്രമിച്ചത് .വെള്ളത്തില്‍ കിടക്കുന്ന സിമന്റില്‍ പണിക്കാരന് കൈപ്പാണി വെച്ച് തേയ്ക്കുന്നുമുണ്ടായിരുന്നു. പിറ്റേന്നുതന്നെ കാനയുടെ പുറത്ത് സ്ലാബുകളും സ്ഥാപിച്ചു.
ഇതര സംസ്ഥാന തൊഴിലാളികളുടെ നേതൃത്വത്തില്‍ നടത്തിയ ഈ പണി നാട്ടുകാര്‍ തന്നെ ചിത്രീകരിക്കുകയായിരുന്നു. തുടർന്നാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയതായി പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് അറിയിച്ചത് . കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുവാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Comments