ശ്രീനഗർ : പാകിസ്താനുമായി ഇന്ത്യ ചർച്ചയ്ക്ക് തയ്യാറാകണമെന്ന് വീണ്ടും ആവർത്തിച്ച് നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള. പാകിസ്താനുമായി ചർച്ച നടത്താതെ കശ്മീരിൽ സമാധാനം പുലരില്ലെന്നും അബ്ദുള്ള പറഞ്ഞു. ജമ്മു കശ്മീരിൽ തുടർച്ചയായുണ്ടാകുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് അബ്ദുള്ളയുടെ പ്രതികരണം.
പാകിസ്താനുമായി ചർച്ച നടത്താതെ കശ്മീരിൽ സമാധാനം പുലരില്ല. പാകിസ്താന്റെ അവകാശങ്ങളെ അടിച്ചമർത്തുന്ന നടപടിയാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. ജമ്മു കശ്മീരിനോടും ജനങ്ങളോടും കേന്ദ്രസർക്കാർ സത്യസന്ധത പുലർത്തുന്നില്ല. ആർട്ടിക്കിൾ 370 റദ്ദാക്കി ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശങ്ങളാക്കി. നാഷണൽ കോൺഫറൻസ് പാർട്ടി അധികാരത്തിലേറിയാൽ ആർട്ടിക്കിൾ 370 പുന:സ്ഥാപിക്കുമെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.
ഇന്ത്യ പാകിസ്താന്റെ അവകാശങ്ങളെ അടിച്ചമർത്തി. അടിച്ചമർത്തുന്ന പാകിസ്താന്റെ അവകാശങ്ങൾ മാനിക്കാൻ രാജ്യം തയ്യാറാകണം. ജമ്മു കശ്മീരിനെ സ്വതന്ത്ര സംസ്ഥാനമായി മഹാരാജ് ഹരി സിംഗ് പ്രഖ്യാപിച്ചിരുന്നുവെങ്കിൽ പാകിസ്താൻ ഇത്തരത്തിൽ കബളിപ്പിക്കപ്പെടില്ലായിരുന്നു. കശ്മീരിലെ അന്തരീക്ഷം കലുഷിതമാണെന്നും ഫാറൂഖ് അബ്ദുള്ള കൂട്ടിച്ചേർത്തു.
Comments