ധാക്ക : ബംഗ്ലാദേശിൽ ക്ഷേത്രങ്ങൾക്കെതിരായ ആക്രമണങ്ങൾ തുടരുമ്പോൾ ഈ അക്രമങ്ങളെ ന്യായീകരിക്കും വിധത്തിൽ പ്രസംഗിക്കുന്ന ഇസ്ലാം പുരോഹിതന്റെ വീഡിയോ പ്രചരിക്കുന്നു . വടക്കൻ ബംഗ്ലാദേശിൽ ജനിച്ച അബ്ദുർ റസാഖ് ബിൻ യൂസഫ് എന്ന ഇസ്ലാം പുരോഹിതന്റെ പ്രകോപനപരമായ പ്രസംഗമാണ് വീണ്ടും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് .
“ഞങ്ങൾ മുസ്ലീങ്ങളാണ്, ഞങ്ങൾ ജനിച്ചത് വിഗ്രഹങ്ങൾ നശിപ്പിക്കാനാണ്, അവ നിർമ്മിക്കാനല്ല. ഭീരുക്കളേ, എന്റെ ഈ കൈകൾ കൊണ്ട് ഞാൻ ചിത്രങ്ങളോ വിഗ്രഹങ്ങളോ തൂക്കുകയില്ല. വിഗ്രഹങ്ങളെ നശിപ്പിക്കുന്ന പ്രത്യയശാസ്ത്രം നമ്മുടെ രക്തത്തിൽ ഓടുന്നതാണ് . അങ്ങനെ ഒരു സമൂഹത്തിൽ നിന്നാണ് ഞാൻ വരുന്നതെന്ന് നിങ്ങൾ ഓർക്കണം. “ ഇത്തരത്തിലാണ് അബ്ദുർ റസാഖ് ബിൻ യൂസഫ് പ്രസംഗിക്കുന്നത് .
ബംഗ്ലാദേശിൽ ക്ഷേത്രങ്ങൾക്കും , ന്യൂനപക്ഷ സമുദായങ്ങൾക്കുമെതിരെ അതിക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ഇത് പ്രചരിക്കുന്നത് .
1.54 ലക്ഷം സബ്‌സ്‌ക്രൈബർമാരുള്ള ‘തൗഹിദ് മീഡിയ’ എന്ന ഇസ്ലാമിക യുട്യൂബ് ചാനലിന്റെ വാട്ടർമാർക്കോടു കൂടിയതാണ് വീഡിയോ . മദ്രസയിൽ പ്രധാനാധ്യാപകനായി ജോലി ചെയ്‌ത അബ്ദുർ റസാഖ് ബിൻ യൂസഫ് സക്കീർ ഹുസൈന്റെ പീസ് ടിവിയിലും പരിപാടികൾ നടത്തിയിട്ടുണ്ട്.
Comments