ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ എൽ ക്ലാസികോ പോരാട്ടത്തിൽ ഓൾഡ് ട്രാഫോഡിൽ തകർന്നടിഞ്ഞ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ലിവർപൂൾ എതിരാളികളെ തകർത്തെറിഞ്ഞത് എതിരില്ലാത്ത 5 ഗോളുകൾക്കാണ്.
ലിവർപൂൾ സൂപ്പർതാരം മുഹമ്മദ് സലയുടെ ഹാട്രിക്കാണ് കളിയിൽ ആരാധകരെ ആവേശത്തിലാക്കിയത്. അതേ സമയം സീസണിലെ സുപ്രധാന മത്സരത്തിൽ ഒരു ഗോൾ പോലും അടിക്കാതെ ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകരെ നിരാശരാക്കി.കളിക്കിടെ പരുക്കൻ കളി എടുത്ത റൊണാൾഡോയും പോൾ പോഗ്ബയും ടീമിന് നാണക്കേടായി. പോഗ്ബയ്‌ക്ക് ചുവപ്പുകാർഡും കാണേണ്ടിവന്നു
കളിയുടെ 5-ാം മിനിറ്റിൽ തന്നെ വെള്ളക്കുപ്പായത്തിലിറങ്ങിയ ചെമ്പട ആദ്യ ഗോൾ നേടി. നാബി കീറ്റയാണ് മാഞ്ചസ്റ്റർ വല കുലുക്കിയത്. 13-ാം മിനിറ്റിൽ രണ്ടാം ഗോൾ ഡീഗോ ജോട്ടയുടെ വകയായിരുന്നു. തുടർന്ന് ആദ്യപകുതിയിൽ രണ്ടു ഗോളുകൾ പത്തുമിനിറ്റിനകം അടിച്ചുകൂട്ടി മുഹമ്മദ് സല ക്രിസ്റ്റ്യാനോയേയും കൂട്ടരേയും ഞെട്ടിച്ചു.
4-0ന് രണ്ടാം പകുതി ആരംഭിച്ച് ലിവർപൂളിലനെതിരെ മാഞ്ചസ്റ്റിന്റേയും ക്രിസ്റ്റ്യാനോ യുടേയും എല്ലാ മുന്നേറ്റവും ലിവർപൂൾ തടഞ്ഞു. 50-ാം മിനിറ്റിൽ തന്റെ ഹാട്രിക് നേടിയ സല ടീമിന് 5-0ന്റെ അത്യുഗ്രൻ ജയമാണ് സമ്മാനിച്ചത്.
1925ന് ശേഷം ലിവർപൂളിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമാണിത്. ജയത്തോടെ ലീഗിൽ ചെൽസിയുടെ പുറകിൽ രണ്ടാ-ാം സ്ഥാനത്തേക്ക് ലിവർപൂൾ കയറി.















