ദുബായ്: ടീം ഇന്ത്യയുടെ ലോകകപ്പ് ടി20യിലെ തകർച്ചയോട് സമ്മിശ്ര പ്രതികരണം. ലോകോത്തര ബാറ്റിംഗ് നിരയുടെ തുടർച്ചയായ പരാജയവും ബൗളിംഗ് നിരയ്‌ക്ക് ഒന്നും ചെയ്യാനാകാത്തതുമാണ് ആരാധകരെ നിരാശരാക്കുന്നത്. വിരാട് കോഹ്‌ലിയെ മാത്രം കുറ്റപ്പെടുത്തരുതെന്നും പരിശീലകരും മറ്റ് താരങ്ങളുമടക്കം യാതൊരു ജാഗ്രതയും പാലിച്ചില്ലെന്നതാണ് ഒരുകൂട്ടർ പറയുന്നത്. പാകിസ്താനെതിരെ പത്തുവിക്കറ്റിന് തോറ്റപ്പോൾ നിരത്തിയ ന്യായം ഇന്നലെ കിവികൾക്കെതിരെ പൊളിഞ്ഞെന്നാണ് മറ്റൊരു വിമർശനം.
അത് ഏറെക്കാലം പരസ്പരം കളിക്കാതിരുന്ന ടീമിനെതിരെ തന്ത്രങ്ങൾ പാളിയതാണെന്നാണ് പാകിസ്താനെതിരായ തോൽവിയോട് ചിലരെങ്കിലും പ്രതികരിച്ചത്. എന്നാൽ കിവികൾക്കെ തിരേയും ദയനീയ പ്രകടനം ആവർത്തിച്ചതോടെ വിമർശനം ശക്തമാവുകയാണ്. പണം വാരുന്ന ഐ.പി.എല്ലിലെ രണ്ടാം ഘട്ടത്തിൽ ദുബായിലെ എല്ലാ സ്റ്റേഡിയത്തിലും കളിച്ച ഇന്ത്യൻ താരങ്ങൾക്ക് ഇതിലും വലിയ പരിശീലനം ഇനി എന്നു ലഭിക്കാനാണെന്ന യുക്തി സഹമായ ചോദ്യമാണ് ദുബായിലെ ഇന്ത്യൻ സമൂഹം ചോദിക്കുന്നത്.
മികച്ച ഫോമിലുള്ള പാകിസ്താനും ന്യൂസിലാന്റും സെമിഫൈനലിലേക്ക് കടക്കുന്ന അവസ്ഥയാണ് ഏവരും പ്രതീക്ഷിക്കുന്നത്. ഗ്രൂപ്പിൽ അഫ്ഗാനിസ്ഥാനേയും സ്‌കോട്‌ല ന്റിനേയും നബീമിയയേയും വലിയ മാർജ്ജിനിൽ തോൽപ്പിക്കുക എന്നതാണ് ഇനി ഇന്ത്യക്ക് മുന്നിലുള്ള ഏക പോംവഴി. ഒപ്പം അഫ്ഗാനിസ്താൻ ന്യൂസിലാന്റിനെ തോൽപ്പിച്ചാൽ മാത്രമാണ് ഇന്ത്യക്ക് സെമി കാണാനാകൂ എന്ന വിദൂര സാദ്ധ്യതമാത്രമാണുള്ളത്.















