ഹെെദരാബാദ് : ഗ്രാമത്തിലേക്കുള്ള ബസ് സർവ്വീസ് പുനസ്ഥാപിക്കാൻ ചീഫ് ജസ്റ്റിസിന്റെ സഹായം തേടി എട്ടാം ക്ലാസുകാരി.ബസ് സർവ്വീസ് നിർത്തിയത്. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ ചിദേഡു ഗ്രാമത്തിൽ നിന്നുള്ള വൈഷ്ണവി എന്ന പെൺകുട്ടിയാണ് ചീഫ് ജസ്റ്റീസ് എൻ വി രമണയോട് സഹായം ആവശ്യപ്പെട്ട് കത്തയച്ചത്. കൊറോണ വ്യാപനത്തെ തുടർന്നാണ് വൈഷ്ണവിയുടെ ഗ്രാമത്തിൽ ബസ് സർവ്വീസ് നിർത്തിയ്ത. ചീഫ് ജസ്റ്റിനോട് സഹായം അഭ്യർത്ഥിച്ചതോടെ ഗ്രാമത്തിലക്കുള്ള ബസ് സർവ്വീസ് പുനരാരംഭിച്ചതായി തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് വ്യക്തമാക്കി.
ബസ് സൗകര്യമില്ലാത്തതിനാൽ താനും സഹോദരനും സഹോദരിയും സ്കൂളിലേക്കും കോളേജിലേക്കും പോകാൻ ബുദ്ധിമുട്ടുകയാണെന്നും വൈഷ്ണവി കത്തിൽ കുറിച്ചു. ബസ് സർവീസ് ഇല്ലാത്തതിനാൽ തന്റെ സുഹൃത്തുക്കളും മറ്റ് ഗ്രാമവാസികളും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഓട്ടോറിക്ഷയുടെ യാത്രാക്കൂലി താങ്ങാൻ തനിക്ക് കഴിയുന്നില്ല. കൊറോണയുടെ ആദ്യ തരംഗത്തിനിടെ ഹൃദയാഘാതം മൂലം അച്ഛൻ മരിച്ചു. അമ്മ തൊഴിലാളിയാണ്.
വൈഷ്ണവിയുടെ കത്തിന് മറുപടിയായി, കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശത്തെ മാനിക്കുന്നതിന്റെ അടയാളമായി വിദ്യാർത്ഥികൾക്ക് സ്കൂളിൽ കൃത്യമായി എത്തിച്ചേരാൻ ബസ് സർവീസ് പുനഃസ്ഥാപിക്കണമെന്ന് ടിഎസ്ആർടിസി എംഡി വി സി സജ്ജനാറിനെ ചീഫ് ജസ്റ്റിസ് അറിയിച്ചു.ഈ വിഷയത്തിൽ മുന്നറിയിപ്പ് നൽകിയതിന് ചീഫ് ജസ്റ്റിസിനോട് ടിഎസ്ആർടിസി എംഡി നന്ദി രേഖപ്പെടുത്തി ചീഫ് ജസ്റ്റിസിന് കത്തെഴുതാൻ മുൻകൈയെടുത്തതിന് വൈഷ്ണവിയെ അഭിനന്ദിക്കുകയും ചെയ്തു.
Comments